തിരുവനന്തപുരം: ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ കെ എം മാണി നിയന്ത്രിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ജോര്‍ജ്ജിന് മറുപടി നല്കാന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. ജനാധിപത്യ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നതിനാല്‍ ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുന്നില്ല.
നേതാക്കളെ കുറിച്ച് നിരന്തരം മോശം പ്രസ്താവനകള്‍ നടത്തുന്നത് മുന്നണിക്ക് ഗുണകരമല്ലെന്നും ചെന്നിത്തല പറഞ്ഞു. ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ്സിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെപിസിസി എക്സിക്യുട്ടീവ് ഏത് അണ്ടനും അടകോടനും കയറിയിരിക്കാവുന്ന സ്ഥലമായി മാറിയെന്നാണ് പി സി ജോര്‍ജ്ജ് ഇന്നലെ പറഞ്ഞത്.
എസ്.വരദരാജന് നായരെ ധനകാര്യ മന്ത്രിയാക്കി ഒതുക്കിയതിന് പിന്നില്‍ എ.കെ.ആന്റണിയുടെ നീക്കങ്ങളായിരുന്നു എന്നും ജോര്‍ജ് പറഞ്ഞിരുന്നു. വരദരാജന് നായര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്താണ് പി സി ജോര്‍ജ്ജ് ഇങ്ങനെ പറഞ്ഞത്. ഒരു ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ പി സി ജോര്‍ജ്ജിന് മറുപടി നല്കാന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും കെ എം മാണി ഇടപെടണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: