ന്യൂദല്‍ഹി: ഡാറ്റാസെന്റര്‍ കൈമാറ്റക്കോസില് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്നു എജി ദണ്ഡപാണി പിന്മാറി. ഇത് അനാവശ്യ കീഴ് വഴക്കമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നീക്കം ഒഴിവാക്കിയത്.
തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകന് കെ കെ വേണുഗോപാല്‍ വഴി നിലപാട് കോടതിയെ നേരിട്ട് അറിയിക്കും. സത്യവാങ്മൂലം നല്കാന് ഇന്ന് അനുമതി വാങ്ങേണ്ടതായിരുന്നു.
എന്നാല്‍ കോടതി നിര്‍ബന്ധിച്ചാല്‍ മാത്രം എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം നല്കിയാല് മതിയെന്നാണ് എജിയുടെ നിലപാട്. ഡാറ്റാ സെന്റര്‍ കേസില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും മുന്‍പ് സിബിഐ അന്വേഷണം നടത്തുമെന്ന് എങ്ങനെ എജി ഹൈക്കോടതിയെ അറിയിച്ചുവെന്നാണ് സുപ്രിംകോടതി ആരാഞ്ഞത്.
അതേസമയം ദണ്ഡപാണിയെ ന്യായീകരിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ എജി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: