തലശ്ശേരി: പ്രശസ്ത സിനിമാ സംഗീത സംവിധായകന് കെ.രാഘവന് മാസ്റ്ററുടെ ഭൗതികദേഹം ഇന്നലെ ഉച്ചക്ക് ഔദ്യോഗിക ബഹുമതികളോടെ തലശ്ശേരി സെന്റിനറി പാര്‍ക്കിനടുത്ത് സംസ്കരിച്ചു. മൂത്തമകന് മുരളീധരന് ചിതക്ക് തീക്കൊളുത്തി. സംസ്കാരച്ചടങ്ങില്‍ ആയിരക്കണക്കിന് ആളുകള്‍ സാക്ഷികളായി.
ശനിയാഴ്ച പുലര്‍ച്ചെ 4.20 ന് അന്തരിച്ച മാസ്റ്ററുടെ മൃതദേഹം ഇന്നലെ കാലത്ത് 11 മണി വരെ ടെമ്പിള്‍ ഗേറ്റിലെ മാസ്റ്ററുടെ വീടായ ശരവണയില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം വിലാപയാത്രയായി തലശ്ശേരി ബിഇഎംപി സ്കൂള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു.
നൂറുകണക്കിനാളുകള്‍ അവിടെയെത്തി മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് വേണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി. രത്നാകരന്, തലശ്ശേരി പ്രസ് ഫോറത്തിന് വേണ്ടി പ്രസിഡണ്ട് നവാസ് മേത്തര്‍, ജന്മഭൂമിക്ക് വേണ്ടി എം.പി.ഗോപാലകൃഷ്ണന്, കെപിസിസിക്ക് വേണ്ടി എ. ഷാജഹാന്, ബിജെപി മണ്ഡലം കമ്മറ്റിക്കു വേണ്ടി പി.ബാബു തുടങ്ങി വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി നിരവധി പേര് പുഷ്പചക്രമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: