ആലപ്പുഴ: ഹിന്ദുപത്രം വീണ്ടും കുടുംബവാഴ്ചയിലേക്ക.് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സിദ്ധാര്‍ഥ വരദരാജന് രാജിവച്ചത് ഇതിന്റെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ പൊതുതാല്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് രാജിയെന്നും പറയപ്പെടുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന ഹിന്ദുവിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് സിദ്ധാര്‍ഥിനെതിരെ തീരുമാനം കൈക്കൊണ്ടത്. കരാര്‍ അനുസരിച്ച് രണ്ടു വര്‍ഷം കൂടി കാലാവധി ഉണ്ടായിരുന്നെങ്കിലും അതിനുപോലും അനുവദിക്കേണ്ടെന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം മനസിലാക്കിയായിരുന്നു പെട്ടെന്നുള്ള രാജി.
വിവിധ സംസ്ഥാനങ്ങളിലെ ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ന്നതായും ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. പത്രത്തിന്റെ കരുത്ത് വീണ്ടും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നാണ് ഔദ്യോഗിക ഭാഷ്യം.
ഇന്ത്യന്‍ പൗരനല്ലാത്ത സിദ്ധാര്‍ഥ് ഇന്ത്യയില്‍ നിന്നുള്ള ഒരു പത്രത്തിന്റെ പ്രഥമ സ്ഥാനത്തിരിക്കാന്‍ കഴിയില്ലെന്ന് കാട്ടിയാണ് സ്വാമി ഹര്‍ജി നല്‍കിയിരുന്നത്. വരദരാജന് രാജിവച്ചതോടെ ഈ സ്ഥാനത്തേക്ക് ഹിന്ദു കുടുംബാംഗമായ എന്‍.രവി എഡിറ്റര്‍ ഇന്‍ ചീഫായി തിരികെയെത്തി. മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന മാലിനി പാര്ഥസാരഥിയായിരിക്കും പുതിയ എഡിറ്റര്‍. 2004ല്‍ പ്രൊഫഷണലിസത്തിന്റെ പേരില്‍ എന്‍.രവിയെ മാറ്റിയാണ് സിദ്ധാര്ഥവരദരാജനെ ഈ സ്ഥാനത്തേക്ക് എന്‍.റാം നിയോഗിച്ചത്. 2011ലാണ് സിദ്ധാര്‍ഥ് ഹിന്ദുവിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി ചുമതലയേല്‍ക്കുന്നത്. 65 വയസ് പൂര്‍ത്തിയായ എന്‍.റാം റിട്ടയര്‍ ചെയ്ത ഒഴിവിലേക്കായിരുന്നു സിദ്ധാര്‍ഥിന്റെ നിയമനം.
അഞ്ച് പതിറ്റാണ്ടിനിടെ ഹിന്ദു കുടുംബത്തിന് പുറത്തുള്ള ഒരാള്‍ പത്രത്തിന്റെ തലപ്പത്ത് എത്തിയത് അന്നായിരുന്നു. തുടര്‍ന്ന് അന്നത്തെ എഡിറ്ററായിരുന്ന റാമിന്റെ സഹോദരന് കൂടിയായ എന്‍.രവി രാജിവയ്ക്കുകയായിരുന്നു. മറ്റു കുടുംബാംഗങ്ങളായ നിര്‍മല ലക്ഷ്മണ് ജൂനിയര്‍ എഡിറ്റര്‍ സ്ഥാനവും മാലിനി പാര്‍ഥസാരഥി എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാവും രാജിവച്ചു. ജൂനിയറായ വരദരാജന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഇവര്‍ രാജിവച്ചത്. ഹിന്ദുവിനെ നിയന്ത്രിച്ചിരുന്ന കസ്തൂരി ആന്റ് സണ്‍സ് കമ്പനിയില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന തമ്മിലടിയായിരുന്നു രാജിക്കുള്ള യഥാര്‍ഥ കാരണം. 2004ല്‍ എഡിറ്റര്‍ രവിയെ ഒതുക്കി എന്‍.റാം എഡിറ്റര്‍ ഇന്‍ ചീഫ് ആയപ്പോള്‍ രൂക്ഷമായ കുടുംബകലഹത്തിന്റെ നിര്‍ണായ വഴിത്തിരവായിരുന്നു 2011ലെ കൂട്ടരാജിക്കിടയാക്കിയത്. രവിയുടെ തിരിച്ചുവരവ് മധുര പ്രതികാരം കൂടിയാണ്. റാമിന്റെ വലം കൈയായാണ് സിദ്ധാര്‍ഥ് അറിയപ്പെട്ടിരുന്നത്. ഇടതു ന്യൂനപക്ഷ ചിന്താഗതിയുടെ വക്താവും റാമിന്റെ അടുത്തയാളുമായിരുന്നു സിദ്ധാര്‍ഥ്. എന്നാല്‍ ഇടതു നയം വിട്ട് ന്യൂനപക്ഷങ്ങളുടെ മാത്രം പത്രമായി ഹിന്ദു തരംതാണതായും ആക്ഷേപമുണ്ടായി. പത്രത്തിന്റെ നിഷ്പക്ഷത പോലും പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്ലാന്റ് ചെയ്തതായും ആക്ഷേപമുയര്‍ന്നിരുന്നു.
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: