ഒരു മനുഷ്യനെ പ്രേരിപ്പിക്കാന്‍ കഴിയുന്നത് അവന്റെ വിചാരങ്ങളില്ക്കൂടി മാത്രമാണെന്ന് വ്യക്തമാകുന്നു. ഇവിടെയാണ് ഗ്രന്ഥങ്ങളുടെയും പ്രഭാഷണങ്ങളുടെയും സംഭാഷണങ്ങളുടെയും വാദവിവാദങ്ങളുടെയും മറ്റും ആവശ്യം ഉത്ഭവിക്കുന്നത്. സജീവമാതൃകകളായിരിക്കും കുറേക്കൂടി ഫലപ്രദമായിരിക്കുക. അതുകൊണ്ടാണ് മഹര്ഷിമാരുടെയും മഹാത്മാക്കളുടെയും ശ്രേഷ്ഠ ജീവിതങ്ങള്‍ നമ്മെപ്പോലെ നിസാരജീവികളെ ആവേശം കൊള്ളിക്കുന്നത്. ഈ വഴിക്കോ മറ്റേതെങ്കിലും വഴിക്കോ, അഥവാ എല്ലാ വഴികളില്ക്കൂടിയുമോ നമ്മുടെ വിചാരപ്രവാഹരൂപങ്ങളെ മാററുക, മാനസതലത്തില്‍ അവ കുറിച്ചിട്ട രേഖകള്‍ മാറുമ്പോള്‍ സ്വഭാവവും മാറുന്നു. സ്വഭാവത്തെ അപ്പോള്‍ നമുക്ക് ഇഷ്ടാനുസൃതം മാറ്റാമെന്ന് വരുന്നു. ഈ മാറ്റത്തിന് ബുദ്ധിതന്നെ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കണം. മനസ്സിന്റെ കുപഥസഞ്ചാരപ്രവണതയെ ബുദ്ധി തടയുകയും വിചാരങ്ങളെ നേര്‍വഴിക്ക് തിരിച്ചുവിടുകയും വേണം. അങ്ങിനെ മൃഗമനുഷ്യനെ നമുക്ക് മനുഷ്യനായും അവിടെനിന്ന് അതിമാനുഷനായും വളര്‍ത്തിയെടുക്കാന്‍ കഴിയും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: