വേദാന്തികളില്‍ പ്രധാനമായി മൂന്നു വകഭേദമുണ്ട്. ഈശ്വരനുണ്ടെന്ന് വിശ്വസിക്കുന്ന ഒരു സംഗതിയില്‍ അവര്‍ക്ക് യോജിപ്പുണ്ട്. വേദങ്ങള്‍ ഈശ്വരവാക്യങ്ങളാണെന്ന് അവരെല്ലാം വിശ്വസിക്കുന്നു. ഈശ്വരവാക്യം എന്നുപറയുമ്പോള്‍ അത് ക്രൈസ്തവരോ മുഹമ്മദീയരോ അവരുടെ വേദഗ്രന്ഥങ്ങളെപ്പറ്റി വിശ്വസിക്കുന്ന അര്‍ത്ഥത്തിലല്ല; ഒരു സവിശേഷാര്‍ത്ഥത്തിലാണ്. ഈശ്വരജ്ഞാനത്തിന്റെ പ്രകാശനമാണ് വേദം; ഈശ്വരന് നിത്യന്, ഈശ്വരജ്ഞാനവും നിത്യം. അതുകൊണ്ട് വേദങ്ങളും നിത്യങ്ങള്‍. ഇതാണ് അവരുടെ ഭാവന. അവര്‍ക്കു പൊതുവായുള്ള മറ്റൊരു വിശ്വാസം അനുകൂലസൃഷ്ടിയെക്കുറിച്ചാണ്. സൃഷ്ടിയും പ്രളയവും ഉണ്ട്. സൃഷ്ടി ആരംഭിച്ച് സ്ഥൂലാത്സ്ഥൂലമായി വന്ന് അതിദീര്‍ഘമായ കല്പകാലം ചെല്ലുമ്പോള്‍ സൂക്ഷ്മസ്ഥൂലമായി വന്ന് സര്‍വ്വവും ലയിച്ച് എല്ലാം ശാന്തമായി ഭവിക്കുന്നു. പിന്നെയും സൃഷ്ടി, പിന്നെയും പ്രളയം. ആകാശം എന്നുപറയുന്ന ഒരു ദ്രവ്യം – അത് ഏതാണ്ട് ഇന്നത്തെ ഭൗതികശാസ്ത്രജ്ഞന്മാര് പറയുന്ന ആകാശത്തെപ്പോലെതന്നെ പ്രാണന് എന്നൊരു ശക്തിയും. പ്രാണസ്പന്ദംകൊണ്ട് ജഗത്തുദ്ഭവിക്കുന്നു എന്നാണവര്‍ പറയുന്നത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: