തിരുവനന്തപുരം: 108 ആംബുലന്‍സ് സര്‍വീസ് നടത്തിപ്പ് പുതിയ കമ്പനി ഏറ്റെടുത്തതോടെ ആംബുലന്‍സ് നടത്തിപ്പിലെ കാള്‍ സെന്റര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു. ആംബുലന്‍സ് നടത്തിപ്പ് ഏറ്റെടുത്ത ജിവികെ ഇഎംആര്‍ഐ എന്ന കമ്പനിയും ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത്. ഇത് ആംബുലന്‍സ് നടത്തിപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ജീവനക്കാര്‍ കൂടുതല്‍ ശമ്പളം പുതിയ നടത്തിപ്പുകാരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്.
സികിത്സ ഹെല്‍ത്ത് കീയര്‍ എന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ജിവികെ ഇഎംആര്‍ഐ എന്ന സ്ഥാപനം 108 ആംബുലന്‍സ് നടത്തിപ്പ് ഏറ്റെടുത്തത്. സികിത്സയുടെ കീഴില്‍ പണിയെടുത്തിരുന്ന നഴ്സിംഗ് ജീവനക്കാരെയും ഡ്രൈവര്‍മാരെയും പുതിയ കമ്പനി നിലനിര്‍ത്തി. എന്നാല്‍ കോള്‍ സെന്റര്‍ ജീവനക്കാരുമായി ജിവികെ ഇഎംആര്‍ഐ നടത്തിയ ശമ്പളവര്‍ധന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ചുരുങ്ങിയ ശമ്പളം 5,700ല്‍ നിന്ന് 10,000 ആയി വര്‍ധിപ്പിക്കണമെന്നായിരുന്നു കോള്‍ സെന്റര്‍ ജീവനക്കാരുടെ ആവശ്യം. അത് പുതിയ കമ്പനി അധികൃതര്‍ അംഗീകരിച്ചില്ല.
സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട 21ജീവനക്കാര്‍ക്ക് പകരം പുതിയ ആളുകളെ കമ്പനി നിയമിച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായില്ല. കാരണം, പുതിയതായി നിയോഗിക്കപ്പെട്ടവര്‍ തമിഴ്നാട്ടുകാരായതിനാല്‍ ഇവര്‍ ക്ക് വഴിയും ഭാഷയും അറിയാത്തതാണ് പ്രശ്നം. ആംബുലന്‍സിന്റെ റൂട്ട് അടക്കം നിശ്ചയിച്ച് സര്‍വീസ് നിയന്ത്രിച്ചിരുന്നത് കോള്‍ സെന്റര്‍ ജീവനക്കാരാണ്. ജിവികെ ഇഎംആര്‍ഐ എന്ന കമ്പനി ആംബുലന്‍സ് സര്‍വീസ് ഏറ്റെടുക്കുമ്പോള്‍ സികിത്സ നിയമിച്ച ജീവനക്കാരെ തുടരാനനുവദിക്കണമെന്ന് സര്‍ക്കാര്‍ വാക്കാലാവശ്യപ്പെട്ടിരുന്നു. കമ്പനി ഇതിന് അനുകൂലമായി നിലപാടെടുത്തെങ്കിലും തൊഴില്‍വകുപ്പ് നിശ്ചയിച്ച ശമ്പള പരിഷ്കരണം നല്കാന് കമ്പനി തയ്യാറായില്ല. മെഡിക്കല്‍ കോര്പറേഷന് എംഡിയുടെ നേതൃത്വത്തില്‍ നീണ്ടചര്ച്ചകള് നടത്തിയെങ്കിലും ശമ്പളപരിഷ്കരണം അംഗീകരിക്കാന്‍ കമ്പനി മാനേജ്മെന്റ് തയ്യാറായില്ല. പരിചയ സമ്പന്നരായ കോള്‍സെന്റര്‍ ജീവനക്കാരു ടെ അഭാവം ആംബുലന്‍സ് നടത്തിപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പല സ്ഥലത്തും വേഗത്തിലെത്തിയിരുന്ന സര്‍വീസുകള്‍ ഇപ്പോള്‍ വളരെയധികം വൈകുന്നതായാണ് പരാതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: