നല്ല ആരോഗ്യമുള്ള ശക്തമായ ഒരു ശരീരവും അതുപോലെ തന്നെ പ്രബലവും ആരോഗ്യയുക്തവുമായ മനസ്സും തമ്മില്‍ പരിപൂര്‍ണ്ണമായ ഒരൈക്യമുണ്ടാവുക; ഓടക്കുഴല്‍ വായനക്കാരനും അവന്റെ ഓടക്കുഴലും തമ്മിലെന്നപോലെ ശാരീരികവും മാനസികവുമായി സമഞ്ജസമായ ബന്ധം (ഒരു സമതുലനം) ഉണ്ടായിരിക്കുകയെന്നതാണ് തീര്‍ച്ചയായും അഭികാമ്യമായ ആദര്‍ശം. തന്നില്‍ക്കൂടി പാടുന്ന രാഗത്തെ അത് പുറത്തുകൊണ്ടുവരുന്നു എന്നതുകൊണ്ടാണ് ഓടക്കുഴല്‍ പ്രിയപ്പെട്ടതാവുന്നത്. കുഴല്‍ വായിക്കുന്നവനില്ലെങ്കില് അതൊരു പൊള്ളയായ മുളക്കഷണം മാത്രമാവും. അവനാണ് ചേതോഹരമായ പാട്ടിനുള്ള ഒരുപകരണമായി അതിനെ മാറ്റുന്നത്. മനസ്സിനെ വഞ്ചിച്ചു ശരീരത്തെ പോഷിപ്പിക്കുകയോ ശരീരത്തെ വിഗണിച്ച് മനസ്സിനെ പ്രീണിപ്പിക്കുകയോ ചെയ്യരുത്. ഒറ്റക്കെട്ടായി അവ സത്യത്തിന്റെ മാര്‍ഗത്തില്‍ – വിചാരവും പ്രവൃത്തിയും തമ്മില്‍ യോജിച്ചുകൊണ്ടുള്ള സന്തുഷ്ടിയുടെ മാര്‍ഗ്ഗത്തില്‍ ചരിക്കണം. എങ്കിലും മനസ്സിന് ശരീരത്തേക്കാള്‍, ഓടക്കുഴല്‍ വായനക്കാരന് ഓടക്കുഴലിനേക്കാളെന്നപോലെ, മേന്മകൂടുമെന്ന് ധരിക്കുക. സ്വഭാവഗുണമാണ് മനുഷ്യന്റെ മേന്മയ്ക്കാധാരം.
– സ്വാമി ചിയന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: