പത്തനാപുരം: സ്നേഹസാമ്രാജ്യമായ ഗാന്ധിഭവന് ലോകത്തിന് മാതൃകയാണെന്ന് ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്. തനിക്ക് ലഭിച്ച പുരസ്കാരങ്ങളില് ഏറ്റവും വേറിട്ടുനില്‍ക്കുന്നതാണ് ഗാന്ധിഭവന്റെതെന്നും ലീലാമേനോന് പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ മാധ്യമപുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു ലീലാമേനോന്. മാധ്യമപ്രവര്‍ത്തനത്തെ സാമൂഹ്യസേവനമായാണ് കാണുന്നത്. ജീവിതത്തിന് അര്‍ഥം നല്കുന്ന സംഭാവനകള്‍ക്ക് ഹേതുവാകാന്‍ സാധിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ അരുവാക്കോട് എന്ന മണ്പാത്രക്കാരുടെ ഗ്രാമത്തില്‍ മണ്‍പാത്രത്തിന് വിലയില്ലാത്ത സാഹചര്യം ഉണ്ടായപ്പോള്‍ ക്രമേണ അവിടം വേശ്യാഗ്രാമമായി മാറുകയുണ്ടായി. ഇതിനെതിരെ ഗ്രാമത്തില്‍ ചെന്ന് ലേഖനമെഴുതി. ലേഖനം ശ്രദ്ധയില്‍പെട്ട ജയാജെറ്റ്ലിയുടെ സംഘടന അരുവാക്കോട് സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും വേശ്യാവൃത്തി ഗ്രാമത്തില്‍ നിന്നും തുടച്ചുനീക്കുകയും ചെയ്തു, ലീലാമേനോന് ചൂണ്ടിക്കാട്ടി.
മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്, കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്കും മുഖ്യമന്ത്രി മാധ്യമഅവാര്‍ഡുകള്‍ സമ്മാനിച്ചു. ചടങ്ങില്‍ കെ.ബി. ഗണേഷ്കുമാര് എംഎല്‍എ അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പാലിയേറ്റീവ് കീയര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു. മുരളി ഫൗണ്ടേഷന് ചെയര്മാന് കെ. മുരളീധരന്, പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, സ്നേഹരാജ്യം ചീഫ് എഡിറ്റര്‍ പി.എസ്. അമന്രാജ്, കണ്‍വീനര്‍ ഗോപിനാഥ് മഠത്തില്‍, ബി.എ. രാജാകൃഷ്ണന്, സി.ആറ്. നജീബ്, എം. ഷേക് പരീത്, എസ്. സുധീശന്‍, കൊല്ലം തുളസി, സി.എസ്. മോഹനന്, ഗോകുലം ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: