Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മൗനമുദ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2013, 10:41 pm IST
in Lifestyle

അകത്തെ മുറിയില്‍നിന്ന്‌ അവള്‍ പുറത്തേക്ക്‌ വന്നത്‌ തന്നെ മഴയുടെ ആരവം കേട്ടിട്ടാണ്‌. മഴത്തുളളികള്‍ വീടിന്റെ ഓടിന്‍പുറത്ത്‌ വീഴുന്നത്‌ ആരോ ചെറിയ കല്ലുകള്‍ വാരിയെറിയുന്നതുപോലെ തോന്നി. നല്ല മഴയുള്ളപ്പോള്‍ ഓടിന്റെ പാത്തികളിലൂടെ ഒഴുകുന്നത്‌ ഈ വീടിന്റെ കണ്ണീരായിട്ടാണ്‌ തോന്നുന്നത്‌. നേരിയ ചാറ്റുമഴയുള്ളപ്പോള്‍ ഇറ്റു വീഴുന്നത്‌ തന്റെ തന്നെ കണ്ണീര്‍ത്തുള്ളികളാണെന്നും. ഒരു ശീതക്കാറ്റു കൂടിയുണ്ടെങ്കില്‍ വെറുതെ മനസ്സ്‌ പതറും.

ചെറിയ വീടിന്റെ ഭിത്തികള്‍ ഹോളോബ്രിക്കുകള്‍കൊണ്ട്‌ ഉള്ളതാണ്‌. ഒരു ചെറിയ ഹാളും അതിനെക്കാള്‍ ചെറിയ രണ്ടു മുറികളും വീതി കുറഞ്ഞ ഒരു വരാന്തയും ഉണ്ട്‌. ഭാഗ്യത്തിന്‌ വൈദ്യതിയുമുണ്ട്‌. കോളേജ്‌ ഇല്ലാത്ത ദിവസങ്ങളില്‍ വരാന്തയിലെ അരമതിലിലിരുന്ന്‌ പ്രകൃതിയെ നോക്കി അവള്‍ സ്വപ്നം കാണാറുണ്ട്‌, ഒരു നല്ല നാളെയെ കുറിച്ച്‌.

പാറിപ്പറക്കുന്ന കൊച്ചു തുമ്പികളും, വാഴക്കയ്യിലിരുന്ന്‌ കരയുന്ന കാക്കയും മാവിലെ പഴുത്ത മാങ്ങ തിന്നുന്നതിനിടയില്‍ ചിലയ്‌ക്കുന്ന അണ്ണാറക്കണ്ണന്മാരും മനസ്സില്‍ ആനന്ദം പകരും. ഒരിക്കല്‍ വേലിപ്പൊത്തിലിരിക്കുന്ന ഒരു കുഞ്ഞു പാമ്പിനെ ചെമ്പോത്ത്‌ കൊത്തിവലിച്ചു താഴെയിടുന്നത്‌ കണ്ട്‌ പേടിച്ച്‌ അകത്തേക്കോടി കതകടച്ചു. ആ ശബ്ദം കേട്ടപ്പോള്‍ പക്ഷി പറന്നുപോയി. പിന്നെ പാമ്പിനെക്കുറിച്ചായി പേടി!

മഴയുള്ള രാത്രികളില്‍ തവളകളുടെ കൂട്ടക്കരച്ചില്‍ ഒരു മന്ത്രധ്വനിപോലെ മുഴങ്ങും. രാത്രിയുടെ സംഗീതമായി ചീവിടുകളും അകമ്പടി സേവിക്കും. മഴയെന്നും ഒരു ഹരമായിരുന്നു അവള്‍ക്ക്‌. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ കുടയും ചൂടി വയല്‍ വരമ്പിലൂടെ സ്കൂളില്‍ പോകും. ചിലപ്പോള്‍ കാറ്റ്‌ കുട മലര്‍ത്തിക്കൊണ്ടുപോയെന്നുവരും. കൂടെയുള്ള അയല്‍പക്കത്തെ ചേച്ചിമാര്‍ ഈ ആപത്ഘട്ടത്തില്‍ സഹായിക്കാനെത്തും. മഴവെള്ളം ഒഴുകിപ്പോകുന്ന ചാലിലെ വെള്ളത്തില്‍ ചവിട്ടി പടക്കംപൊട്ടുന്നപോലെ ഒച്ചയുണ്ടാക്കി പോകാന്‍ എന്തുരസമായിരുന്നു.

അന്നൊരു ദിവസം ഒമ്പതാംക്ലാസിലെ ദിനേശ്‌ എന്ന കുട്ടി എന്തൊ സാധനം ഒരു നന്ത്യാര്‍വട്ട ചെടിയുടെ കീഴെ കിടക്കുന്നുവെന്ന്‌ പറഞ്ഞ്‌ വിളിച്ചു. അവിടെയെത്തിയപ്പോള്‍ ചെടി പിടിച്ചുകുലുക്കിയതും അവന്‍ ഓടിപ്പോയതും ഞൊടിയിടകൊണ്ടാണ്‌. മഴത്തുള്ളികള്‍ നിറഞ്ഞുനിന്ന ചെടിയിലെ വെള്ളം മുഴുവന്‍ തന്റെ തലയില്‍. ഇപ്പോഴത്തെ ആണ്‍കുട്ടികളെല്ലാം ഇതുപോലെയാണ്‌. തന്റെ ചേട്ടനും ഒരു ഉദാഹരണം തന്നെയാണ്‌. എന്തെങ്കിലും വീട്ടില്‍ എപ്പോഴും വഴക്കു കൂടിക്കൊണ്ടിരിക്കും. തന്നോടുള്ള സമീപനം പിന്നെ പറയുകയും വേണ്ട. ഒരിക്കല്‍ മേശവപ്പുറത്തുവെച്ചിരുന്നെന്ന്‌ പറയുന്ന ഒരു പേന കാണാതായി. ഒച്ചയും ബഹളവും കേട്ട്‌ അച്ഛന്‍ വഴക്കുപറഞ്ഞത്‌ അവനിഷ്ടപ്പെട്ടില്ല. അന്ന്‌ വീട്ടില്‍നിന്ന്‌ ഭക്ഷണം കഴിക്കുകയോ അവളോട്‌ സംസാരിക്കുകയോ ചെയ്തില്ല. അമ്മയുടെ ആശ്വാസവചനങ്ങളും ചെവിക്കൊണ്ടില്ല. പുസ്തകം വാങ്ങാന്‍ സ്വരൂപിച്ചുവെച്ചിരുന്ന പൈസയില്‍നിന്നും ഒരു പേന വാങ്ങി അവന്‌ കൊടുത്ത്‌ പിണക്കം തീര്‍ത്തു.

മറ്റൊരു ദിവസം ഒരു വൈകുന്നേരും കൂട്ടുകാരുമൊത്ത്‌ വെളിയില്‍ ക്രിക്കറ്റ്‌ കളിക്കുന്നത്‌ കണ്ട അച്ഛന്‍ അവനെ ശാസനാരൂപത്തില്‍ വിളിച്ചു. ആ കുട്ടികളുമായി കളിക്കേണ്ട എന്ന്‌ വഴക്കുപറഞ്ഞത്‌ അവനെ ചൊടിപ്പിച്ചു. കൈയിലുള്ള ബാറ്റ്‌ വലിച്ചെറിഞ്ഞ്‌ അവന്‍ പൊട്ടിക്കരഞ്ഞു. തന്നെപ്പോലെ കുത്തിയിരുന്ന്‌ പഠിക്കുന്ന സ്വഭാവം ഒന്നും അവനില്ല. എങ്കിലും അത്യാവശ്യം മാര്‍ക്ക്‌ കിട്ടുമായിരുന്നു. വീട്ടിലിരുന്ന്‌ പഠിക്കാത്തതിന്‌ നൂറ്‌ നൂറ്‌ കാരണങ്ങള്‍ അവന്‍ കണ്ടുപിടിക്കും. അതിലൊന്നാമത്തേത്‌ അച്ഛനും അമ്മയും തമ്മിലുള്ള മൗനത്തിലുള്ള പിണക്കം തന്നെ. അവര്‍ പരസ്പ്പരം മിണ്ടാറില്ല. ഒരു യന്ത്രം കണക്കെ പ്രവര്‍ത്തിക്കുന്ന അമ്മ, തുച്ഛമായ വരുമാനമുള്ള അച്ഛന്‍. തുടര്‍പഠനം ഒരു കടങ്കഥയാണ്‌. നീണ്ടുനിവര്‍ന്ന്‌ കിടക്കാനുള്ള സൗകര്യംപോലും ഇല്ലാത്ത ആ വീട്ടില്‍ സ്വകാര്യതയ്‌ക്ക്‌ ഒട്ടും സ്ഥാനമില്ല. കുട്ടികള്‍ വളര്‍ന്നുവലുതാവുകയാണെന്ന ചിന്ത അച്ഛനമ്മമാര്‍ക്കെന്തേ ഇല്ലാത്തത്‌ എന്നവള്‍ പലപ്പോഴും ചിന്തിക്കും.

പക്ഷെ, അവള്‍ ആശ്വാസം കാണുന്നത്‌ ഒന്നില്‍മാത്രം. ചെറുപ്പത്തില്‍ ഉണ്ടായിരുന്ന രണ്ടു ചിലങ്കകള്‍ കാലില്‍ കെട്ടി അയല്‍പക്കത്തെ ടിവിയില്‍നിന്ന്‌ വരുന്ന പാട്ടുകള്‍ക്കൊപ്പം നൃത്തം ചവിട്ടുക. അതും ആരുമില്ലാത്ത സമയങ്ങളില്‍ മാത്രം. അതിനുശേഷം പഠിക്കാന്‍ ഒരാവേശം തോന്നും. ഒന്നുമില്ലെങ്കിലും നൃത്തത്തില്‍ ശ്രദ്ധിച്ച്‌ ഏതെങ്കിലും ഡാന്‍സ്‌ പ്രോഗ്രാമിന്‌ പോകാമെന്ന ആശ മനസ്സിലുദിച്ചിരുന്നു.പക്ഷെ, അച്ഛനോട്‌ പലവട്ടം അതേപ്പറ്റി പറഞ്ഞപ്പോള്‍ അടങ്ങിയൊതുങ്ങി വീട്ടിലിരുന്ന്‌ പഠിച്ച്‌ ഡോക്ടറോ എഞ്ചിനിയറോ ആകാന്‍ ശ്രമിക്കുക എന്ന മറുപടി കിട്ടും. നല്ലവണ്ണം പഠിക്കുകയാണെങ്കില്‍ കടം വാങ്ങിയാണെങ്കിലും തന്നെ പഠിപ്പിക്കുമെന്ന അച്ഛന്റെ ഉറച്ച തീരുമാനം മനസ്സില്‍ സങ്കടം ഉണര്‍ത്തി. ട്യൂഷന്‍ ക്ലാസില്‍ പോലും എടുത്തുകാണിക്കാന്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ടീച്ചര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ടീച്ചര്‍ തന്നെ ഗൗനിക്കുമായിരുന്നു എന്ന തിരിച്ചറിവ്‌ അവളില്‍ വേദനയുണ്ടാക്കിക്കൊണ്ടിരുന്നു. പണവും പ്രതാപവും എല്ലാവര്‍ക്കുമുണ്ടായെന്ന്‌ വരില്ലല്ലൊ. എങ്കിലും വീട്ടിലും നാട്ടിലും വാത്സല്യാദികള്‍ ഇല്ലാതെ എന്തിന്‌ ജീവിക്കണം എന്ന ചിന്ത മനസ്സില്‍ രൂപം കൊണ്ടു. ഉള്ളുതുറന്ന്‌ സംസാരിക്കാനൊരു ഒരു കൂട്ടുകാരി പോലുമില്ല. അമ്മ, സഹോദരന്‍, അയല്‍പക്കക്കാര്‍ ഇതെല്ലാം മരീചികകളായിത്തീരുന്നു. ഏതോ ഒരുള്‍വിളിയുടെ ഭാഗമായി മതിമറന്ന്‌ നൃത്തം ചവിട്ടുന്ന നേരം അരയില്‍ കെട്ടിയിരുന്ന ഷോളെടുത്ത്‌ മുകളില്‍ കെട്ടി വായുവില്‍ നൃത്തം ചെയ്താല്‍ എന്താണെന്ന്‌ ആലോചിച്ചു. ഷാളിന്റെ ഇങ്ങേയറ്റത്തുളള കുരുക്കില്‍ ശ്വാസനാളം ബന്ധിച്ച്‌ കൈകാലുകള്‍ മുദ്ര തീര്‍ക്കാന്‍ നാട്യാചാര്യനെ മനസ്സില്‍ ധ്യാനിച്ച്‌ അവളൊരുങ്ങി.

ഡോ. മല്ലിക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.