കൊച്ചി: തിരുകേശത്തെ കുറിച്ച് അന്വേഷിക്കാമെന്ന് കോടതിയില്‍ സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം. തിരുകേശവുമായി ബന്ധപ്പെട്ട പള്ളിനിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. തെളിവ് ലഭിച്ചാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തിരുകേശ പള്ളിക്കായി ഫണ്ട് പിരിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുടിയെക്കുറിച്ച് അന്വേഷിക്കുന്നത് അനാവശ്യ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു ആദ്യ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. വിവാദത്തില്‍ സമസ്തയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പുതിയ നിലപാട് സ്വീകരിച്ചത്.
തിരുകേശം സംബന്ധിച്ച് സര്‍ക്കാരിന്റെ സത്യവാങ്മൂലം സത്യവിരുദ്ധമാണെന്ന് പറഞ്ഞ സമസ്ത നിലപാട് തിരുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ സത്യവാങ് മൂലം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: