കൊച്ചി: പ്രമുഖ ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി. പരമേശ്വരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ഒഴിവാക്കാന്‍ രഹസ്യ നീക്കം. കോണ്‍ഗ്രസ്- ലീഗ് നേതൃത്വമാണ് മദനിയുടെ രക്ഷക്കായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്.കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് കഴിഞ്ഞ ദിവസം മദനിയെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കാനാകാത്ത സാഹചര്യമാണ്.
പി. പരമേശ്വരനെ വധിക്കാന്‍ മദനി തന്നെ ചുമതലപ്പെടുത്തിയെന്ന് മാറാട് അഷ്റഫ് എന്നയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ലോക്സഭ തെരഞ്ഞടുപ്പിനു മുന്‍പ് ബാംഗ്ലൂര്‍ ജയിലില്‍ നിന്ന് മദനിയെ പുറത്തെത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസും ലീഗും ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതിനിടെയാണ് കഴിഞ്ഞ ദിവസം എറണാകുളം മജിസ്ട്രേ ട്ട് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് പുതിയ കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. പുതിയ കേസ് മദനിയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായേക്കുമന്നാണ് കരുതുന്നത്. തെരഞ്ഞടുപ്പിനു മുന്‍പ് മദനിയെ മോചിപ്പിച്ച് കേരളത്തില്‍ കൊണ്ടുവന്ന് മത തീവ്രവാദ സംഘടനകളെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് -ലീഗ് ശ്രമം.
പി പരമേശ്വരനെ വധിക്കാന്‍ മദനിയും കൂട്ടരും ശ്രമം നടത്തിയെന്ന വിവരം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ പുറത്തുവന്നിരുന്നുവെങ്കിലും സിപിഎം നേതൃത്വവും ആഭ്യന്തര വകുപ്പുനേതൃത്വവും ചേര്‍ന്ന് അന്വേഷണം അട്ടിമറിക്കുകയായിരുന്നു. ഗൂഢാലോചന സംബന്ധിച്ചും അതിനെതുടര്‍ന്നുണ്ടായ വധോദ്യമം സംബന്ധിച്ചും പോലീസിന് അന്നുതന്നെ വ്യക്തമായ വിവരം ലഭിച്ചിരുന്നെങ്കിലും ഇടതു സര്‍ക്കാര്‍ ഒരുനടപടിയും കൈക്കൊണ്ടില്ല.സമാനമായ രീതിയില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് യുഡിഎഫ് സര്‍ക്കാരും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ലഷ്കറെ തൊയ്ബയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന തടിയന്റവിട നസീറും കൂട്ടാളികളുമായി അടുത്ത ബന്ധമാണ് മദനിക്കുണ്ടായിരുന്നത്. നസീറിന്റെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരെ വധിക്കാന്‍ ശ്രമം നടത്തിയെന്ന കേസും എല്‍ഡിഎഫ്- യുഡിഎഫ് സര്‍ക്കാരുകള്‍ അട്ടിമറിക്കുകയായിരുന്നു.
തുടര്‍ന്ന് എറണാകുളം സ്വദേശിയായ ടി.ജി.മോഹന്‍ദാസ് എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് കഴിഞ്ഞദിവസം കോടതി അന്വേഷണത്തിനു ഉത്തരവിട്ടത്. കോടതി വിധിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അഷ്റഫ് ഉല്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാനോ അന്വേഷണത്തിന്റെ മറ്റു നടപടിക്രമങ്ങളിലേക്കു കടക്കാനോ എറണാകുളം പോലീസിനായിട്ടില്ല.മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം ലഭിക്കാതെ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കേണ്ടെന്നാണ് ആഭ്യന്തര വകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശം.
മദനിക്കെതിരായ മറ്റു കേസുകളില്‍ അന്വേഷണം നടത്തുന്നത് എന്‍ഐഎ ആണെന്നും മദനി ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യണമെങ്കില്‍ എന്‍ഐഎയുടെയും ബാംഗ്ലൂരിലെ പ്രത്യേക കോടതിയുടെയും അനുമതി വേണമെന്നും അതുകൊണ്ടാണ് അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതെന്നുമാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞത്.എന്നാല്‍ ഈകേസ് എന്‍ഐഎയെ ഏല്‍പ്പിക്കുമോയെന്ന ചോദ്യത്തിന് പോലീസ് ഉന്നതരും ആഭ്യന്തര വകുപ്പും മറുപടി നല്‍കുന്നില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: