തിരൂര്‍: ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണ കണക്കെടുപ്പില്‍ നിന്നും റിസര്‍വ്വ് ബാങ്ക് പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. ഭക്തജനങ്ങള്‍ ഭഗവാന് കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണ്ണവും പണവും ക്ഷേത്രാഭിവൃദ്ധിക്കും ഭക്തജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ളതാണ്. ഈ സ്വര്‍ണ്ണത്തില്‍ യാതൊരു അവകാശവും അധികാരവും സര്‍ക്കാറിനോ റിസര്‍വ്വ് ബാങ്കിനോ ഇല്ല.
മറ്റ് മതവിഭാഗങ്ങളുടെ ആരാധാനാലയങ്ങളിലെ സ്വത്തുവകകളെ സംബന്ധിച്ചും സ്വര്‍ണ്ണ നിക്ഷേപം സംബന്ധിച്ചും കണക്കെടുക്കാന്‍ നടപടി സ്വീകരിക്കാത്ത റിസര്‍വ്വ് ബാങ്ക് ഹിന്ദു ക്ഷേത്രങ്ങളുടെ മാത്രം കണക്കെടുക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ മതവിവേചനമാണ്. റിസര്‍വ്വ് ബാങ്ക് നീക്കത്തിനെതിരെ 16ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാ സമ്മേളനം സംഘടിപ്പിക്കും.
ഹിന്ദു ഐക്യവേദി പതിനൊന്നാം സംസ്ഥാന സമ്മേളനം ഏപ്രില്‍ നാല്, അഞ്ച്, ആറ് തിയ്യതികളില്‍ തിരൂരില്‍ നടത്തുവാനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം ഡിസംബര്‍ 15ന് തിരൂരില്‍ നടക്കും. സംസ്ഥാന സമിതിയോഗത്തില്‍ ഭൂരഹിത കേരളം പ്രഖ്യാപനത്തിനുള്ള സര്‍ക്കാര്‍ വഞ്ചന, ദേവസ്വം ഭൂമി അന്യാധീനപ്പെട്ടത് വീണ്ടെടുക്കല്‍ വര്‍ദ്ധിച്ചുവരുന്ന ക്ഷേത്രമോഷണം, ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിധവകള്‍ക്ക് വീടുവെക്കല്‍ ധനസഹായത്തിലെ പ്രീണനനയം എന്നിവ ചര്‍ച്ചാവിഷയമായി.
സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.കെ കുഞ്ഞോല്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍ രവീന്ദ്രനാഥ്, ജനറല്‍ സെക്രട്ടറിമാരായ ഇ.എസ് ബിജു, ബ്രഹ്മചാരി ഭാര്‍ഗവറാം, ആര്.വി ബാബു, വി.ആര് സത്യവാന്, സംഘടനാസെക്രട്ടറി കെ.പി ഹരിദാസ്, സഹ സംഘടനാസെക്രട്ടറി ഇ.ബാബു, വി.സുശികുമാര്‍, ട്രഷറര്‍ അരവിന്ദാക്ഷന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: