സിംഹാസനാധിരൂഢനായ ഒരു ദേവന്റെ സന്നിധിയില്‍ ചെന്ന് അദ്ദേഹത്ത എന്നും കീര്ത്തിച്ചുനില്ക്കുന്ന നില ശ്രേയസ്സെന്ന് മനോരാജ്യം കരുതിയവര്‍ മരണശേഷം അവരുടെ മനോരാജ്യത്തിനനുസരിച്ച് കാഴ്ചകള്‍ കാണും. ഈ ജഗത്തുതന്നെയാണ് അവരുടെ ദൃഷ്ടിയില് ഒരു മഹാദിവ്യലോകമായും അതില്‍ ഈശ്വരന് സിംഹാസനാധിരൂഢനായിരിക്കുന്നതായും പര്‍ഷദന്മാര്‍ അങ്ങുമിങ്ങും ചലിക്കുന്നതായും തോന്നുക. ഈ സ്വര്‍ഗാദിലോകങ്ങള്‍ മനുഷ്യകല്പ്പിതങ്ങള് മാത്രം. ആ നിലയില്‍ ദ്വൈതികള്‍ പറയുന്നത് ശരി; പക്ഷേ, അത് മനഃകല്പ്പിതം മാത്രമാണെന്ന് അദ്വൈതി പറയുന്നു. ഈ വിവിധലോകങ്ങളും ദേവാസുരന്മാരും ജന്മാന്തരപ്രാപ്തികളുമെല്ലാം വെറും കഥകള്‍; ഈ മനുഷ്യജീവിതവും അത്രതന്നെ. ഈ ജീവിതമേ സത്യമായിട്ടുള്ളൂ എന്ന് വിചാരിക്കുന്നതാണ് മനുഷ്യര്‍ക്ക് എപ്പോഴും പറ്റുന്ന വലിയതെറ്റ്. മറ്റ് സംഗതികള്‍ വെറും പുരാണകഥകളാണെന്ന് പറയുന്നത് അവര്‍ക്ക് എളുപ്പത്തില്‍ മനസ്സിനിണങ്ങും. അതുതന്നെയാണ് സ്വന്തം ജീവിതനിലയും എന്ന് അവര്‍ ഒരിക്കലും സമ്മതിക്കില്ല. ഈ കാണുന്നതുമുഴുവന്‍ ഒരു കെട്ടുകഥ, അതില്‍ ഏറ്റവും വലിയ അസത്യം, നാം ശരീരങ്ങളാണത്രേ. നാം ഒരിക്കലും ശരീരങ്ങളായിട്ടല്ല, ആവുകയുമില്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: