ബംഗളുരു: കനത്ത മഴയില്‍ ബംഗളുരു കനകപുര റോഡില്‍ ഇസ്കോണ്‍ ക്ഷേത്രത്തിന്റെ ഭിത്ത് തകര്‍ന്ന് രണ്ട് പേര് മരിച്ചു. ഏഴു വയസുകാരിയായ ജയ, ചന്നഗിരിയപ്പ എന്നിവരാണു മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു.
ക്ഷേത്രത്തിനു ചുറ്റും അനധികൃതമായി നിര്‍മിച്ച ഭിത്തിയാണു തകര്‍ന്നത്. കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്, എംഎല്‍എ കൃഷ്ണപ്പ, ബംഗളുരു മേയര്‍ ബി.എസ്. സത്യനാരായണ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അനധികൃതമായി ഭിത്തി നിര്‍മിച്ചതിനു ക്ഷേത്ര ഭാരവാഹികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മേയര്‍ സത്യനാരായണ പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും വീതം ധനസഹായം നല്‍കുമെന്ന് ഇസ്കോണ്‍ വക്താവ് ഭാരത ഋഷഭ ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: