Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കഥകളി ജനകീയമാക്കാന്‍ രൗദ്രനായും ഭീമനായും പ്രീത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2013, 07:06 pm IST
in Lifestyle

രൗദ്രഭീമന്‍, ദുര്യോധനന്‍, സ്ത്രീവേഷങ്ങള്‍….ആട്ടവിളക്കിന്‌ മുന്നില്‍ ഇരുത്തം വന്ന കലാകാരിയായി കെട്ടിയാടുമ്പോഴും അരങ്ങിന്‌ പിന്നില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയാണ്‌ പ്രീത ജയപ്രകാശ്‌. തന്നെ താനാക്കിയ കലയ്‌ക്കായി പോരാടുകയാണിവര്‍. കഥകളി, നൃത്തം, സാഹിത്യം, തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ സ്ഥാനം പ്രീത ഉറപ്പാക്കിക്കഴിഞ്ഞു.

കഥകളിയോടുള്ള അഭിനിവേശവും, ആദരവുമാണ്‌ ഈ രംഗത്തേക്ക്‌ പ്രീതയെന്ന കലാകാരിയെ എത്തിച്ചത്‌. കലയും, സാഹിത്യവും കോര്‍ത്തിണക്കി ജനങ്ങള്‍ക്ക്‌ പ്രയോജനപ്പെടുന്ന തരത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം ഇന്ന്‌ വലിയൊരു സംരംഭമായി മാറിയിരിക്കുന്നു.
ഉത്തരവാദിത്തങ്ങളേറെയുള്ള ഒരു അദ്ധ്യാപിക കൂടിയായതിനാല്‍ തന്റേതായ ആശയം മുന്നോട്ടുവെക്കുന്നതില്‍ പ്രീതയ്‌ക്ക്‌ പ്രയാസവും ഉണ്ടായില്ല. ഏഴ്‌ വയസ്സുമുതല്‍ നൃത്തപരിശീലനം ആരംഭിച്ച പ്രീത കഥകളി പഠനവും അതിനൊപ്പം തുടങ്ങി. കഥകളിയില്‍ ഇന്ന്‌ കേരളത്തില്‍ അറിയപ്പെടുന്ന സ്ത്രീ കലാകാരികള്‍ക്കൊപ്പം അരങ്ങില്‍ വിസ്മയം തീര്‍ക്കുകയാണ്‌ ഈ കലാകാരി.

വേഷം കെട്ടിയാടുമ്പോള്‍ സ്വന്തം പേരും പ്രശസ്തിയുമല്ല പ്രീത ലക്ഷ്യമിട്ടത്‌. കഥകളി എന്ന കലാരൂപത്തെ ജനപ്രിയമാക്കുക എന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍ അധികൃതര്‍ സ്വാഗതം ചെയ്തു. പഠനവഴിയില്‍ കുട്ടികളിലൂടെ കഥകളിയുടെ ആദ്യാക്ഷരങ്ങള്‍ ജനപ്രിയമാക്കുക എന്ന ആശയമായിരുന്നു പ്രീത മുന്നോട്ടുവെച്ചത്‌. കഥകളി ഒരു പാഠ്യവിഷയമാക്കണമെന്ന ആശയം വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവത്രെ. ഒരു പക്ഷെ കേരളത്തില്‍ ആദ്യമായിട്ടാവും ഒരു അദ്ധ്യാപിക ഇത്തരമൊരു ആശയം മുന്നോട്ടുവെക്കുന്നത്‌. സര്‍ക്കാര്‍ തലത്തിലാണ്‌ ആദ്യം ഈ ആശയം മുന്നോട്ടുവെച്ചത്‌. സംസ്ഥാനത്ത്‌ ഒട്ടാകെ പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ വിദ്യാഭാസ വകുപ്പ്‌. ഇതിനു മുന്നോടിയായി എറണാകുളം ജില്ലയിലെ സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഥകളി ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുവാനും ഉന്നതതലത്തില്‍ തീരുമാനമായി.

ജില്ലയില്‍ 20ലധികം സ്ക്കൂളുകളില്‍ കഥകളി അവതരിപ്പിക്കുകയും കുട്ടികളെ ഇതിലേക്ക്‌ കൊണ്ടുവരുവാനും ശ്രമിക്കുന്നുണ്ട്‌. കഥകളിയെ ജനകീയമാക്കാനാണ്‌ ഇത്തരം സംരംഭം മുന്നോട്ടുവെക്കുന്നുതെന്ന്‌ പ്രീത പറയുന്നു. എഴുത്തിന്റെ വഴിയും ഈ അദ്ധ്യാപികക്ക്‌ കൂട്ടിനുണ്ട്‌. കവിതകളുടെ ഒരു സമാഹാരം തന്നെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്‌ ഇവര്‍. കഥകളിക്കൊപ്പം തിരുവാതിര പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നു. തിരുവാതിരപ്പാട്ടുകളുടെ ഒരു സി.ഡി അടുത്തിടെ പ്രീതയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയിരുന്നു. 26 പാട്ടുകളാണ്‌ അതിലുള്ളത്‌. ഇതെല്ലാം സ്വന്തം സൃഷ്ടികള്‍ തന്നെ. കഥകളിക്കും, തിരുവാതിരക്കും സ്വന്തമായി ചിട്ടപ്പെടുത്തിയ പാട്ടുകളാണ്‌ ഉപയോഗിക്കുന്നത്‌ എന്ന പ്രത്യേകതയും ഉണ്ട്‌.

സ്കൂളുകളില്‍ കഥകളിക്ക്‌ വലിയ സ്വീകാര്യതയാണ്‌ ഉള്ളത്‌. കുട്ടികളും, സ്കൂള്‍ അധികൃതരും നല്ല രീതിയില്‍ സഹകരിക്കുന്നു. വേഷം കെട്ടിയും കെട്ടാതെയും അരങ്ങിലെത്തുന്നുണ്ട്‌. രൗദ്രനായും ഭീമനായും അരങ്ങിലെത്തുമ്പോള്‍ കുട്ടികള്‍ക്ക്‌ അത്ഭുതമാണ്‌. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ കഥകളിയെ ഇനിയുള്ള കാലത്ത്‌ ജനകീയമാക്കാന്‍ സാധിക്കുകയുള്ളൂവെന്ന്‌ ഈ കലാകാരി പറയുന്നു. വിവിധ ജില്ലകളിലെ സ്കൂളുകള്‍ തോറും കയറിയിറങ്ങുമ്പോള്‍ വന്‍ ചിലവാണ്‌ ഉണ്ടാകുന്നത്‌. എത്ര തുക ചെലവായാലും കല ജനങ്ങളിലെത്തണം. മാനേജ്മെന്റ്‌ സ്കൂളുകളിലും, സര്‍ക്കാര്‍ സ്ക്കൂളുകളിലും ഒരു പോലെ ഈ സംരംഭം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

ആട്ടവും, എഴുത്തും കൂടാതെ ഒഴിവുസമയങ്ങളില്‍ വീണ വായനയും പ്രീതക്കുണ്ട്‌. മികച്ച അദ്ധ്യാപികക്കുള്ള പുരസ്കാരം രണ്ട്‌ തവണ കരസ്ഥമാക്കി. കലയും എഴുത്തും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ടെന്ന്‌ പ്രീത. ഒരു വര്‍ഷം 12ഓളം പരിപാടികള്‍ നടത്തുന്നുണ്ട്‌. അടുത്തിടെ കുചേലവൃത്തം ചെയ്തതാണ്‌ ഏറെ സന്തോഷം തന്നത്‌. എന്നെ എന്തെങ്കിലുമൊക്കെ ആക്കിയിട്ടുണ്ടെങ്കില്‍ അത്‌ കഥകളിയാണ്‌. കലയ്‌ക്ക്‌ വലിയൊരു പങ്കുണ്ട്‌. ഇതൊക്കെ പഠിച്ചതുകൊണ്ട്‌ നഷ്ടം സംഭവിച്ചിട്ടില്ലെന്ന്‌ കല തെളിയിക്കും പ്രീത ഉറപ്പിച്ചു പറയുന്നു. സീഡിയിലുള്ള തിരുവാതിരപ്പാട്ടുകള്‍ ഈ വര്‍ഷം പുസ്തകരൂപത്തിലാക്കുകയാണ്‌ കലാകാരിയായ ഈ അദ്ധ്യാപികയുടെ അടുത്ത സ്വപ്നം. എറണാകുളം സ്വദേശിയായ പ്രീത എറണാകുളം ഗവ.ഗേള്‍സ്‌ സ്കൂളിലെ ലെ മലയാളം അദ്ധ്യാപികയാണ്‌. ഭര്‍ത്താവ്‌ ജയപ്രകാശ്‌, മക്കള്‍ കല്ല്യാണി, കേശവന്‍.

ശ്യാമ ഉഷ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.