കോട്ടയം: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ലെസ്ബികളുടെ ഓണത്തെ വരവേല്‍ക്കാനുള്ള ശ്രമം ജനശ്രദ്ധ പിടിച്ചുപറ്റി. മാവിലിയും വാമനനും ശിവനും പാര്‍വ്വതിയുമായി വേഷമിട്ട് നഗരത്തെ വലംവച്ച ഇവര്‍ ഓണത്തിനു വേണ്ടി തയ്യാറെടുക്കുന്ന നഗരവാസികള്‍ക്ക് പ്രചോദനമായി.
കേരളമാതൃകയില് നിറപ്പകിട്ടാര്‍ന്ന സാരിയും സെറ്രുസാരിയും ഉടുത്ത് കൈകളില്‍ വളകളും ചുണ്ടില്‍ ലിപ്സ്റ്റിക്കും കൈകളില്‍ താളമിട്ടും നീങ്ങിയവരെ ജനങ്ങള്‍ അദ്ഭുതത്തോടെ നോക്കി നിന്നു.
മതസൗഹാര്‍ദ്ദം വിളിച്ചോതി ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വേഷങ്ങളില്‍ അണിനിരന്ന സ്ത്രീവേഷധാരികള് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതസൗഹാര്‍ദ്ദത്തെ ഓര്‍മ്മിപ്പിച്ചു. ഘോഷയാത്രകാണാന്‍ റോഡിനിരുവശവും ആളുകള്‍ തിങ്ങിനിറഞ്ഞു. കോട്ടയം നിവാസികള്‍ക്കും ഇത്തരമൊരു ഘോഷയാത്ര പരിചയമില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.
പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന് കേരള സംസ്കാരത്തോടുള്ള അഭിനിവേശമാണ് ഘോഷയാത്ര നടത്താന്‍ പ്രേരിപ്പിച്ചതെന്നുവേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: