കോട്ടയം: ഫിലാറ്റിലിക്ക് ആന്റ് ന്യുമിസ്മാറ്റിക്ക് സൊസൈറ്റികളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് വ്യാപിക്കുന്നു. പഴയസ്റ്റാമ്പുകളുടേയും, നാണയങ്ങളുടെ ശേഖരണവും, ജനങ്ങളില്‍ ചരിത്രത്തിലേക്ക് സഞ്ചരിപ്പിക്കുന്നതിനും ക്ളബ്ബിന്റെ പ്രവര്‍ത്തനം കൊണ്ട് കഴിയുന്നതായി കോട്ടയത്ത് സംഘടനയുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന മാത്യു പി.വി പറഞ്ഞു.
ശേഖരിക്കുന്ന നാണയങ്ങള്‍ക്കും, സ്റ്റാമ്പുകള്‍ക്കും നല്ല വില ലഭ്യമാക്കുന്നതിന് കഴിയുന്നു എന്നത് സൊസൈറ്റിയുടെ വിജയമാണ് എന്ന് ഇവര്‍ അവകാശപ്പെടുന്നു. ഭാരത് സര്‍ക്കാര്‍ പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്റ്റാമ്പ്കള്‍ പോലും ഉപയോഗിച്ചശേഷവും അതിന്റെ മുഖവിലക്ക് വില്‍പ്പന നടത്താന്‍ കഴിയുന്നുണ്ട്.
2007 ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച സൊസൈറ്റിയുടെ പ്രവര്‍ത്തനം ഇന്ന് തിരുവനന്തുപരം, കൊച്ചി, തൃശൂര്‍, മലബാറിന്റെ വിവിധഭാഗങ്ങളിലും വ്യാപിപ്പിച്ചിട്ടുണ്ട്. കോട്ടയത്ത് മാത്രം സൊസൈറ്റിക്ക് 250 തിലധികം മെമ്പര്‍മാരുണ്ട്.
എല്ലാമാസവും ആദ്യ ഞായറാഴ്ച മെമ്പര്‍മാര്‍ അവരുടെ ഏറ്റവും പുതിയ ശേഖരണവുമായി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന നാണയങ്ങള്‍ പെട്ടെന്ന് തന്നെ സൊസൈറ്റിയില്‍ പ്രദര്‍ശനത്തിന് എത്താറുണ്ട്. പെന്ഷന് പ്രായമായവര്‍ക്കും, ശേഖരണ താല്‍പ്പര്യമുള്ളവര്‍ക്കും ചെറിയ വരുമാനമുണ്ടാക്കാന്‍ പ്രചോദനം നല്‍കുന്നതാണ് ഈ കൂട്ടായ്മ.
വിദ്യാര്‍ത്ഥികളുടെ സാമൂഹ്യശാസ്ത്ര പ്രദര്‍ശനങ്ങളില്‍ അവര്‍ക്ക് വിജയം നേടിയെടുക്കാന്‍ രക്ഷിതാക്കള്‍ വന്‍ വില നല്കി സ്റ്റാമ്പും, നാണയങ്ങളും ശേഖരിച്ചുവരുന്നതായി മെമ്പര്മാര്ക്കിടയില് അഭിപ്രായമുയരുന്നുണ്ട്.
ഈ മാസം പ്രദര്‍ശനത്തിനെത്തിയ സ്റ്റാമ്പ് അല്ലാമ്മ മുഹമ്മദ് ഇക്ബാലിന്റെ 75-ാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് പാക്കിസ്ഥാന് പുറത്തിറക്കിയ സില്‍വര്‍ കോട്ടഡ് സ്റ്റാമ്പാണ്.
സ്ററാമ്പ് പ്രദര്‍ശനത്തിനെത്തുന്നവര്‍ നല്ലവില നല്കി സ്റ്റാമ്പ് വിലക്കെടുക്കാറുണ്ട്. ഇത് സംഘാടകര്‍ക്ക് പ്രചോദനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: