മൃഗജീവിതകാലം കഴിഞ്ഞുവീണ്ടും മനുഷ്യത്വം പ്രാപിച്ച് മോക്ഷസമ്പാദനത്തിന് അവസരം കിട്ടും. അപ്പോള്‍ ഇതാണ് ചുരുക്കം. മിക്കവാറും പൂര്‍ണത പ്രാപിച്ചവരും അത്യല്പ്പംമാത്രം അശുദ്ധി ബാക്കിയുള്ളവരും സൂര്യരശ്മിയിലൂടെ ബ്രഹ്മലോകം പ്രാപിക്കുന്നു. സ്വര്ഗ്ഗകാമന്മാരായി കുറച്ചു സല്ക്കര്മ്മംചെയ്ത മധ്യമന്മാര്‍ ചന്ദ്രലോകത്തിലുള്ള സ്വര്ഗങ്ങളിലെത്തി ദേവശരീരം ധരിക്കും. പക്ഷേ അവര്‍ വീണ്ടും മനുഷ്യരാകണം. പൂര്‍ണത്വം പ്രാപിക്കാന്‍ അവര്‍ക്ക് ഒരവസരംകൂടി കിട്ടും. അതിദുഷ്ടന്മാര് പ്രേതങ്ങളോ പിശാചുക്കളോ ആകും. അവര്‍ക്ക് മൃഗങ്ങളാകേണ്ടിയും വന്നേക്കാം. വീണ്ടും മനുഷ്യജീവിതം നേടുവാന്‍ ഒരവസരം കൂടി അവര്‍ക്ക് കിട്ടുന്നു. ഈ ഭൂമിയെ കര്‍മഭൂമി എന്നുപറയുന്നു. ഇവിടെമാത്രമേ മനുഷ്യന് നല്ലതോ ചീത്തയോ ആയ കര്‍മം ചെയ്യുന്നുള്ളൂ. സുഖപ്രാപ്തിക്ക് സല്‍ക്കര്‍മം ചെയ്തവര്‍ ദേവന്മാരായി കര്‍മഫലം അനുഭവിക്കുകയും ചെയ്യും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: