ജപകീര്ത്തിനാദിയില് ആവശ്യം ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥി അന്തശ്ശാന്തിയുടെ ബോധതലത്തെ സൃഷ്ടിക്കാന്‍ ആദ്യം യത്നിക്കുന്നു; അങ്ങനെ ബോധമണ്ഡലത്തില്‍ താരതമ്യേന സമാധാനം കൈവരുന്ന അതേ സന്ദര്‍ഭത്തില്‍ ഉപബോധതലത്തിലെ വൃത്തികേട് സ്വയം മുന്നോട്ടുതള്ളിവന്ന് ഉപാസകനെ ഭയപ്പെടുത്തുംവിധം ഹൃദയാന്തരാളത്തില്‍ വികൃതബീഭത്സനാടകാഭിനയം ആരംഭിക്കുകയായി.
മതത്തിന് ശരിയ്ക്കും ചെയ്തുതീര്‍ക്കാനുള്ള ജോലി ഇവിടെയാണ്. ഉള്ളില്‍ അമര്‍ത്തിവയ്ക്കപ്പെട്ട ആശയങ്ങളും ചിന്തകളും ഉപരിവശത്തേക്ക് വരുമ്പോള്‍ അവ ബോധതലത്തില്‍ പൊട്ടിച്ചിതറുകയും ഒരിക്കലും മടങ്ങിവരാത്തവണ്ണം അപ്രത്യക്ഷമാവുകയും ചെയ്യും. അപ്പോഴെല്ലാം ആ വിചാരപ്രസ്രവണങ്ങളില്നിന്നും ഒഴിഞ്ഞുമാറി നില്ക്കാന് ഒരാള്‍ പഠിക്കേണ്ടതുണ്ട്. ഇതാണ് ‘വിചാരക്കവാത്ത്’ യാതൊരു വിചാരവുമായി ആത്മബന്ധം സ്ഥാപിക്കാതെ, സ്വയം കിളര്ന്നുപൊങ്ങിവരുന്ന വിചാരങ്ങളെ നിര്ബ്ബാദം ഒഴുകിയകലാനനുവദിച്ചുകൊണ്ടുള്ള കര്‍ത്തൃനിഷ്ഠമായ ഒരു പരിപാടിയാണ് ഇത്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: