കോട്ടയം: രൂപയുടെ മൂല്യത്തകര്‍ച്ചയിലും അതിഭീകരമായ വിലക്കയറ്റത്തിലും നട്ടം തിരിയുന്ന കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 45 ദിവസത്തെ ശമ്പളം ബോണസായി നല്‍കണമെന്ന് രാഷ്ട്രീയ രാജ്യ കര്‍മ്മചാരി മഹാസംഘ് (ആര്‍ആര്‍കെഎംഎസ്) അഖിലേന്ത്യ സെക്രട്ടറി വി. രാജേന്ദ്രന് ആവശ്യപ്പെട്ടു. ദേശവിരുദ്ധ ശക്തികളോട് മൃദുസമീപനം സ്വീകരിക്കുന്ന പ്രതിരോധമന്ത്രിയും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിവില്ലാത്ത ധനമന്ത്രിയും ചേര്‍ന്ന് രാജ്യത്തെ അരാജക്വത്തിലേയ്ക്കും അസ്ഥിരതയിലേക്കും നയിക്കുകയാണ്. കേരളം തീവ്രവാദികളുടെ സ്വന്തം നാടായി മാറിയിരിക്കുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്വാമി വിവേകാനന്ദന് ചെയറിന്റെ ഉദ്ഘാടനം ഇത്തരം സംഘടനകളുടെ എതിര്‍പ്പുമൂലം മാറ്റിവച്ചിരിക്കുന്നു. കോട്ടയം കളക്ട്രേറ്റിനു മുമ്പില്‍ നടന്ന എന്‍ജിഒ സംഘിന്റെ കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 62 ആക്കി ഉയര്‍ത്തിയിട്ടും കേരളത്തിലെ ജീവനക്കാര്‍ 56 വയസ്സില്‍ പിരിയേണ്ടിവരുന്ന സ്ഥിതി മാറ്റണം എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി എം.ആര്. അജിത്കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളാട കെ. കാശിനാഥ്, ജി. ജയപ്രകാശ്, കെ.സി. ജയപ്രകാശ്, പ്രൈവറ്റ് കോളേജ് എംപ്ലോയിസ് സംഘ് സംസ്ഥാന സെക്രട്ടറി രാംപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: