ശാസ്താംകോട്ട: മൈനാഗപ്പള്ളി ഐസിഎസില്‍ വിവിധവ്യാപാരസ്ഥാപനങ്ങളില് കഴിഞ്ഞ ദിവസം 14500രൂപയും രണ്ട്്് മൊബെയില്‍ ഫോണും കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെയായിരുന്നു മോഷണം നടന്നത്. കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്്. എഎച്ച് സ്റ്റോറില്കയറിയ മോഷ്ടാവിന്റെ ചിത്രം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ ഇര്ഷാദ്മന്സിലില് അസ്ലാമിന്റെ സെല്‍ഫ്കെയര്‍ മൊബെയില്‍ കടയില്‍നിന്നും 6000രൂപയും 2000രൂപാവിലവരുന്ന രണ്ട് മൊബെയില്‍ ഫോണും മൈനാഗപ്പള്ളി വേങ്ങ സിമിമന്സിലില് സിയാദിന്റെ ഉടമസ്ഥതയിലുള്ള പറങ്കിമാംവിള സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും 5500രൂപയും വേങ്ങ പോച്ചത്തറയില്‍ ബഷീറിന്റെ ഉടമസ്ഥതയിലുള്ള സെലക്ഷന് ഫാന്സിക്കടയില്നിന്നും 2000രൂപയും കല്ലുംപുറത്ത്് അബ്ദുള്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള എഎച്ച് സ്റ്റോറില്‍നിന്നും 1000രൂപയും നേര്ച്ചവഞ്ചിയുമാണ് കവര്‍ന്നത്. സമീപമുള്ള തടിമില്ലില്‍നിന്നും കമ്പിപ്പാരയും വീടിന്റെ തിണ്ണയില്‍നിന്നും വെട്ടുകത്തിയും എടുത്താണ് ഷട്ടറുകള്‍ തകര്‍ത്തത്്. എഎച്ച് സ്റ്റോറിന്റെ ഷട്ടര്‍തകര്‍ത്ത് അകത്തുകടന്ന കള്ളന്റെ ചിത്രം നാലുതവണ ടിവിക്യാമറയില് പതിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: