പാലാ: അദ്ധ്യാപികമാര്‍ മാനസികമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. സംഭവം സംബന്ധിച്ച് വനിത കമ്മീഷന് പാലാ ഡിഇഒയോട് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോട്ടയം ജില്ലാ ശിശുക്ഷേമ വകുപ്പും ഇത് സംബന്ധിച്ച് അന്വേഷിക്കും. കുട്ടിയെ നേരില്‍കണ്ട് വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഓഫീസില്‍നിന്നും അറിയിച്ചു.
ഇടമറ്റം കെടിജെഎം ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആര്യ ഹരിദാസ് ആണ് അദ്ദ്യാപികമാരുടെ പരിഹാസവചനങ്ങളില് മനംനൊന്ത് വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച സ്കൂളില്‍ നടന്ന കലോത്സവത്തില്‍ ഒപ്പന, ഡാന്‍സ് ഇനങ്ങളില്‍ പങ്കെടുത്ത ആര്യ ഡാന്‍സിന് ധരിച്ചിരുന്ന വേഷത്തില്‍ അപാകതയുണ്ടെന്ന് പറഞ്ഞായിരുന്നു മറ്റ് കുട്ടികളുടെ മുമ്പില്‍വച്ച് ആര്യയെ പരിഹസിച്ചത്.
സ്കൂള്‍ അധികൃതര്‍ ഇടപെട്ട് സ്ഥലത്തെ രാഷ്ട്രീയ പ്രവര്‍ത്തകരും ജനപ്രതിനിധികലും മുഖേന കുട്ടിയുടെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമം തുടങ്ങി. അന്വേഷണത്തിന് എത്തുന്നവരോട് സ്കൂളില്‍ നടന്നസംഭവങ്ങള്‍ പറയരുതെന്നും പരാതിയില്ലെന്ന് പറയണമെന്നുമാണ് ആവശ്യം. ഇതിലൂടെ അദ്ധ്യാപികമാരെ രക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: