കറുകച്ചാല്‍: പാടങ്ങളിലും മറ്റും പച്ചക്കറി കൃഷികള്‍ നടത്തിയ കര്‍ഷകര്‍ നിരാശയില്‍ കാലവര്‍ഷക്കെടുതിയില്‍ നല്ലൊരു ശതമാനവും നശിച്ചു. പിന്നീടുള്ളതു വില്പനക്കു കൊടുത്താല്‍ ന്യായമായ വിലയുമില്ല. പാടങ്ങളിലും മറ്റും നട്ടുവളര്‍ത്തിയ പാവല്‍, പടവലം, വെണ്ട, പയര്‍, ചേന, കപ്പ, ചേമ്പ് എന്നിവയ തുടര്‍ച്ചയായ മഴയും വെള്ളപ്പൊക്കവും മൂലം ദിവസങ്ങളോളം വെള്ളം കെട്ടി നിന്ന് ഇവയെല്ലാം പഴുത്തു നശിക്കുകയായിരുന്നു. കൂലിച്ചിലവും വളത്തിന്റെ വിലയും കണക്കാക്കിയാല്‍ ഒരു പ്രയോജനവും തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. കൃഷി നാശം കണക്കാക്കി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊന്നും ലഭിക്കുന്നില്ലെന്നു വ്യാപക പരാതിയുണ്ട്. കുറെ കൃഷികളെല്ലാം നശിക്കാതെ കിട്ടിയെങ്കിലും അവയ്ക്കു ശരിയായ വില നല്‍കാതെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതായി പറയുന്നു. നാട്ടില്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് ന്യായമായ വില കര്‍ഷകര്‍ക്കു ലഭിക്കാനുള്ള നടപടിയുണ്ടാകേണ്ടതാണ്. കര്‍ഷകരില്‍ നിന്ന് നിസാരവിലക്കു വാങ്ങുന്ന പച്ചക്കറിക്കും കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്കും ഇരട്ടിയിലധികം വിലയാണ് ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്നത്. പച്ചക്കറികള്‍ക്കും മറ്റും അന്യസംസ്ഥാനത്തെ ആശ്രയിക്കുന്ന മലയാളികള്‍ സ്വന്തം സ്ഥലത്തു പച്ചക്കറികൃഷികള്‍ ചെയ്യാന്‍ മിനക്കെടാറില്ല. അഥവാ കൃഷി ചെയ്താല്‍ വിലയും കിട്ടില്ല. അതുകൊണ്ടു തന്നെ പലരും ഇത്തരം കൃഷിയില്‍ നിന്നു പിന്‍വാങ്ങുകയാണ്. കൂലിച്ചിലവും വളം, കീടനാശിനി എന്നിവയുടെ വിലയും കണക്കാക്കിയാല്‍ ഇത്തരം കൃഷികൊണ്ട് എന്താണു പ്രയോജനം. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ന്യായവിലലഭ്യമാക്കുകയും കൃഷികള്‍ വ്യാപിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് കര്‍ഷകരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: