കൊല്ലം: ചുമട്ടുതൊഴിലാളികളെ പിടിച്ചുപറിക്കാരും, സാമൂഹ്യവിരുദ്ധരുമായി മുദ്രകുത്തി കുത്തക മുതലാളിമാരെയും വ്യാപാരിവ്യവസായികളെയും പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയ ട്രേഡ് യൂണിയനുകളുടെ നിലപാട് കേരളത്തിലെ ചുമട്ട് തൊഴിലാളികള്‍ ഇനിയെങ്കിലും മനസിലാക്കണമെന്ന് കേരള പ്രദേശ് ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ശിവജി സുദര്ശനന് പറഞ്ഞു.
കളക്ട്രേറ്റ് പടിക്കല്‍ നടന്ന കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നരലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ ചുമട്ട് തൊഴിലാളികള്‍ക്ക് ചികിത്സയ്ക്കായി ഇഎസ്ഐ പദ്ധതി നടപ്പിലാക്കുവാനും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ അതിന് മതിയായ വേതനം നല്കുവാനും സന്മനസ് കാണിക്കാതെ അവരെ കള്ളന്മാരാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പറഞ്ഞു. ബിഎംഎസ് ജില്ലാ സെക്രട്ടറിയും യൂണിയന് ജില്ലാ പ്രസിഡന്റുമായ ടി.രാജേന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന കൂട്ട ധര്‍ണയില്‍ യൂണിയന് ജില്ലാ സെക്രട്ടറി പി.കെ. മുരളീധരന്‍നായര്‍, ബിഎംഎസ് ജില്ലാ വൈസ്. പ്രസി. ബി. ശശിധരന്, ജെ. തങ്കരാജ് എന്നിവര്‍ സംസാരിച്ചു. ധര്‍ണയ്ക്ക് മുമ്പായി നടന്ന പ്രകടനത്തിന് ആര്. രാധാകൃഷ്ണന്, മാധവന്‍പിള്ള, ശിവരാജന്, ഗോപന്, സുന്ദരന്‍, എം. അനി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: