കൊല്ലം: കൊല്ലത്തെ ശിശുസൗഹാര്‍ദ്ദ ജില്ലയാക്കി മാറ്റാനുളള നടപടി ക്രമങ്ങള്‍ അനുവദിച്ചതായി എ.ഡി.എം ഒ.രാജു പറഞ്ഞു. കുട്ടികളെ ശാരീരികമാനസികപീഡനങ്ങളില് നിന്നും ചൂഷണങ്ങളില്‍ നിന്നും മുക്തരാക്കാന്‍ അധ്യാപകരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ചെയില്‍ഡ്ലൈന്‍ ഉപദേശകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എ.ഡി.എം.സ്കൂള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബാലപീഢനത്തിനെതിരെയുളള ബോധവത്ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയില്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുകയും വേണം. ചില ദൃശ്യമാധ്യമങ്ങള്‍ ശിശുസംരക്ഷണ നിയമം ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിനെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും എ.ഡി.എം അറിയിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഷാജി, ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ ഫാദര്‍ ബിനു തോമസ്സ്, ഫാദര്‍ സണ്ണി ഉപ്പന്‍, ഫാദര്‍ ജോയ് സാമുവല്‍, ജി.ആര് കൃഷ്ണകുമാര്‍, സാമൂഹ്യനീതി, പോലീസ്, എന്‍.ആര്.എച്ച്.എം, ആരോഗ്യം, വിദ്യാഭ്യാസം, പഞ്ചായത്ത്, റവന്യൂ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: