സര്‍വ്വസൃഷ്ടികള്‍ക്കും സൃഷ്ടിതാവും സര്‍വ്വസൃഷ്ടികള്‍ക്കും ശുദ്ധിയായും സര്‍വ്വസൃഷ്ടികള്‍ക്കും ശക്തിയാകയാല്‍ സര്വ്വശക്തിയായും സര്‍വ്വസൃഷ്ടികള്‍ക്കും ജ്ഞാനമായതിനാല് സര്വ്വജ്ഞാനമായും ഇങ്ങനെ സര്‍വ്വസൃഷ്ടികളിലും സ്ഥിതിചെയ്യുന്നതുകൊണ്ട് സൃഷ്ടിസ്ഥിതി സംഹാരകര്ത്താവായി ഭവിച്ചിരിക്കയാല്‍ സൃഷ്ടികളില്‍ അടക്കി സൃഷ്ടിച്ചിരിക്കുന്ന ഓരോ നിയമങ്ങള്‍ അതാതിന്റെ സൃഷ്ടിതാവായ ജഗദീശ്വരന് അതാതില്ക്കൂടി അതാതുകാലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നതത്രേ സൃഷ്ടികളില്‍ ആകമാനം അടക്കി സൃഷ്ടിച്ചിരിക്കുന്ന രഹസ്യം. തന്നിമിത്തം സര്‍വ്വസൃഷ്ടികളും തന്നത്താന്‍ അറിയുന്നതാകുന്നു. മോക്ഷമെന്നും ആ മോക്ഷം ഈശ്വരനാണെന്നും അപ്പോള്‍തന്നെ അറിയുന്ന അറിവ് ഈശ്വരനെ അറിയുന്നതാണെന്നും തന്നെ ബന്ധിച്ചും താന്‍ ബന്ധിച്ചും സൃഷ്ടിച്ചിരിക്കുന്ന സര്‍വ്വസൃഷ്ടികളും താന്‍ താങ്ങളില്കൂടിയുള്ള അറിവില്‍ക്കൂടി യഥേഷ്ടം സാക്ഷ്യം വഹിക്കുന്നു. അതുകൊണ്ട് സര്‍വ്വസൃഷ്ടിയുടെ ആദിമകാലത്തുതന്നെ തപസ്സ് ചെയ്ത് ഈശ്വരസിദ്ധി പ്രാപിക്കേണ്ടത് നാലുനിയമങ്ങളില് ഒന്നാമത്തെ നിയമമാകുന്നു.
അഡ്വ. വി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: