വേദാധ്യായനം ബ്രഹ്മചര്യകാലത്തെ മറ്റൊരു നിഷ്ഠയാണ്. ജീവന് ആശ്രയിച്ച ശരീര പ്രാണമനസ്സുകളാകുന്ന ഈ വാഹനത്തില്‍ അനന്തമായ ദേവ സാന്നിധ്യങ്ങള്‍ നിക്ഷിപ്തമായി കിടക്കുന്നുണ്ട്.
ആ സാന്നിധ്യങ്ങളെ ഉണര്‍ത്തി സൃഷ്ടിയിലെ ദേവസാന്നിധ്യങ്ങളുമായി സംയോജിപ്പിച്ച് സൃഷ്ടിയും സമഷ്ടിയും തമ്മിലുള്ള താളം ക്രമപ്പെടുത്തുന്നതാണ് വേദാധ്യയനം. സന്ധ്യാവന്ദനവും അഗ്നിഹോത്രവും വേദാധ്യായനവും അഭ്യസിക്കുന്ന ബ്രഹ്മചാരിയില്‍ ‘പ്രകൃതി ലക്ഷ്യബോധപൂര്വം ജീവിതവ്യം മാനവേന’ എന്ന തത്ത്വം താനെ തെളിഞ്ഞുവരും.
ഒരു പൂമൊട്ടില്‍ ഇതള്‍ വിരിയുന്നതുപോലെ, മനുഷ്യബോധം വികസിച്ച് അവനില്‍ അമാനുഷ്കത്വവും അതീന്ദ്രിയാവസ്ഥകളും പ്രകടമാകും. ഇത്രയും വലിയ കാര്യങ്ങള്‍ കണ്ടുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര്‍ ഈ ആചാരങ്ങള്‍ മനുഷ്യരാശിക്ക് നല്‍കിയിട്ടുള്ളത്.
ഇങ്ങനെയെല്ലാം ജീവിക്കുമ്പോള്‍ മാത്രമേ നമുക്ക് സ്വധര്‍മത്തെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. അല്ലാതെ ഇന്നത്തെ ചുറ്റുപാടുകള്‍ക്കനുസരിച്ച് ജീവിച്ചുപോകുന്നവര്‍ക്ക് ധര്‍മബുദ്ധി ഉദിക്കുമെന്ന് കരുതേണ്ട.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: