നന്മതിന്മകളെന്ന രണ്ടു ശക്തികളും അതിനെ നിലനിര്ത്തിപ്പോരും. ആ പാഠം നാം പഠിക്കണം. അതിന് വളരെക്കാലം ചെല്ലും, അപരിമിതം പരിമിതമായിത്തീര്ന്നിരിക്കുന്നു എന്ന സിദ്ധാന്തത്തിന്മേല് ഒരു തത്ത്വദര്‍ശനം സ്ഥാപിക്കാന്‍. തത്ത്വജ്ഞാനപരമായി, ജര്‍മ്മനിയില്‍ ഒരു പരിശ്രമം നടന്നു.
ഇംഗ്ലണ്ടിലും അതുണ്ടായിട്ടുണ്ട്. ഈ തത്ത്വജ്ഞാനികളുടെ സിദ്ധാന്തം പരീക്ഷിച്ചാല്‍ അതില്‍ അന്തര്ഭവിച്ചുകാണുന്ന സംഗതി, അപരിമിതമായ വസ്തു ഈ ജഗദ്രൂപത്തില്‍ സ്വയം പ്രകാശിക്കാന്‍ ഉദ്യമിക്കുന്നുവെന്നും, ആ ഉദ്യമം ഒരു കാലത്ത് പൂര്‍ണമായി ഫലിക്കുമെന്നുമാണ്. ഇവിടെ, അപരിമിതം, സ്വയംപ്രകാശമെന്നും മറ്റുള്ളപദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. അതെല്ലാം വളരെ നന്നായി.
എന്നാല്‍ പരിമിതത്തില്‍ അപരിമിതം പൂര്‍ണമായി പ്രകാശിക്കുമെന്ന സിദ്ധാന്തത്തിന് യുക്തിയുണ്ടോ എന്ന് തത്ത്വാന്വേഷികള്‍ ചോദിക്കാതിരിക്കില്ലല്ലോ? അപരിമിതവും അദ്വിതീയവുമായ വസ്തു പരിമിതമായി ഈ ജഗത്തായിത്തീരുന്നത് ഉപാധികള്കൊണ്ടുമാത്രം.
ഏതൊന്ന് ഇന്ദ്രിയങ്ങളാലോ മനസ്സാലോ ബുദ്ധിയാലോ നമുക്ക് അറിവാകുന്നുവോ, അത് പരിമിതമാകുമെന്നുപറയുന്നത് തീരെ അസംബന്ധം, അത് ഒരു കാലത്തും സംഭാവ്യമല്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: