കലിസംഹാരകനായ ജഗദ്ഗുരു പാപപരിഹാരാര്‍ത്ഥം ഖഡ്ഗ്യാവതാരം ചെയ്യുമ്പോള്‍ നിഷ്കാസനത്തിനുള്ള തന്റെ വിധിയാണ് അറിവില്‍ക്കൂടി ലോകത്തിന് ആദ്യം പ്രകാശിപ്പിക്കുന്നത്. എങ്ങനെയെന്നാല്‍ ലോകസൃഷ്ടിക്ക് ആദ്യന്തം താനായി തീര്‍ന്നിട്ടുള്ളത് സൃഷ്ടി സ്ഥിതി സംഹാരം നടത്തുന്നതിന് നിയോഗിച്ച അറിവിനെ തന്നെയാകുന്നു. ഈ അറിവ് ഖഡ്ഗ്യാവതാരമാകുന്നു. ഖഡ്ഗം എന്നുവരുന്നത് നിഷ്കളങ്കമാകുന്നു. ഈ ഖഡ്ഗ്യാവതാരം സാക്ഷാല്‍ ഈശ്വരനാകുന്നു. അവന്റെ സ്വയംപ്രകാശമത്രേ മനുഷ്യജന്മം സ്വീകരിച്ചിരിക്കുന്ന സര്‍വ്വ ആത്മാക്കളും. എന്നാല്‍ മനുഷ്യജന്മം സ്വീകരിച്ചുകഴിഞ്ഞാല്‍ ആ ആത്മാവ് കളങ്കത്തില്പ്പെട്ട് ഇരുട്ടായി ഭവിക്കുന്നു. ഇങ്ങനെയുള്ള ആത്മാക്കളുടെ ആകമാനമുള്ള ജഗല്സ്വരൂപമാണ് ഖഡഗ്യാവതാരം. അവതാരം എന്നത് ഇരുട്ടില്‍ പ്രകാശിക്കുക അഥവാ മറഞ്ഞിരിക്കുന്ന ആത്മാവ് തങ്കല് ലയിച്ച് സ്വയം പ്രകാശമായിത്തീരുക. ഈ അവസ്ഥയില്‍ മരിച്ചവര്‍ക്കും ജീവനോടുകൂടി ഇരിക്കുന്നവര്‍ക്കും ലോകാന്ത്യം വരെ ഗുരുമൂലം സിദ്ധിക്കുന്ന ഏകമോക്ഷം മാത്രം. ഇതിനപ്പുറം മോക്ഷമില്ല.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: