രാജ്യം ഭരിച്ചീടുമിതെന്നുറച്ചവന്
മടങ്ങിനാന് നോക്കുക! സോദരാദരം.
എന്നല്ല രാമനവധിക്കു വരായ്ക്കിലന്നു
ഹോമിക്കുവാന്‍ നിജശരീരമൊരുക്കി നിത്യം
നോമ്പാര്ന്നുപോയവനിരുന്നിതടുത്തൊരൂരില്,
കൈകേയി തോറ്റി, തതിമോഹിയെ ലക്ഷ്മി തീണ്ടാ.
ആരണ്യകാണ്ഡം
അതിനുശേഷം ശ്രീരാമനരണ്യാശ്രമനിഷ്ഠിതന്
ഒരുനാള്‍ രാവിലേ സീതാസൗമിത്രികളൊടോതിനാന്:
“ചിത്രകൂടമയോധ്യയ്ക്ക് ദൂരമല്ലെന്ന് വന്നിതു
ചിതമല്ല വ്രതം നോല്ക്കുമെനിക്ക് ഗൃഹചിന്തയും.
വനാന്തരം പോയണവാന് വാഞ്ഛിപ്പു ചിത്തവൃത്തികള്‍
ജനബാധ ഭയപ്പെട്ട തിര്യഗ്ജന്തുക്കള്പോലവേ.
അതുമല്ല മഹാത്മാക്കളഗസ്ത്യാദിമഹര്ഷിമാര്
ആവസിക്കുന്നുപോല് ദിവ്യരാദക്ഷിണവനങ്ങളില്.
അവരെക്കണ്ടു വന്ദിക്കാമറിയാം പല കാര്യവും
ആശ്രമക്ഷേമമന്വേഷിച്ചാര്ജ്ജിക്കാം പുണ്യമെന്നുമേ.
പോകാം നമുക്കു സൗമിത്രേ! പരന്നോരാവനങ്ങളില്
പൊട്ടക്കുളത്തില്‍ ഭേകംപോല് വാഴില്ലൂല്ക്കര്ഷകാങ്ക്ഷികള്.
നീണ്ട കാടും മലകളും നിര്ഝരങ്ങള് നദങ്ങളും
നമുക്കുവനമായ് കാണാം പോകാം സീതേ, വനപ്രിയേ!”
അന്നുതന്നെ പുറപ്പെട്ടാര് ചിത്രകൂടം വെടിഞ്ഞവര്‍
കുലായവൃക്ഷം കൈവിട്ട കൂട്ടുപക്ഷികള്പോലവേ.
കൈയിലായുധവും തോളില്‍ തോലും മാറാപ്പുമായവര്
കടന്നുപോയാര് സീത്ക്കു കഷ്ടമില്ലാതെയും വഴി.
അടുത്തടുത്തുവൃക്ഷങ്ങള് നല്‍കും നിഴലിലൂടെയും
അങ്ങിങ്ങിളംപൂല് വളര്‍ന്നു മറയും വഴിയൂടെയും.
കാന്തന്റെ പിന്നിലും വീരന് ദേവരന് തന്റെ മുന്നിലും
കളിച്ചുനടന്നുകൊണ്ടാളക്കാട്ടിലഞ്ചാതെ ജാനകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: