നിത്യം എന്നത് ഈശ്വരനും തന്റെ സ്വയംപ്രകാശവുമാകുന്നു. ശരീരവും ഭൂമിയും അനിത്യമാകുന്നു. ഇങ്ങനെ നിത്യാനിത്യങ്ങളെ തിരിച്ചറിയുന്ന വസ്തു ആത്മാവാകുന്നു. ഈ നിത്യാനിത്യങ്ങളെക്കുറിച്ച് വിവരിച്ചും തിരിച്ചറിയുന്നതുമായ വസ്തു ആത്മബോധമാകുന്നു. എന്നാല്‍ നിഷ്കളങ്ക കൃത്യം അനുഭവത്തില്‍ അവതരിപ്പിക്കുന്ന വസ്തു ആത്മാവാകുന്നു. ഇത് തന്റെ നിഷ്കാമകര്‍മ്മ ഹേതുവാല്‍ മനുഷ്യലോകത്തിനു തികച്ചും ഉത്ഭവിപ്പിക്കുന്നു. മാനവലോകത്തില്‍ ഉത്ഭവിപ്പിക്കുന്ന നിഷ്കളങ്കരില്ക്കൂടി നിഷ്കാമകര്‍മം പുലര്‍ത്തിയാല്‍ അവര്‍ നിത്യശാന്തിയില്‍ സ്ഥിരപ്പെടുകയും താന്‍ അവരില്‍ നിത്യാനന്ദം കൊള്ളുകയും ചെയ്യുന്നു. തന്നില്‍ അവര്‍ നിത്യാനന്ദം കൊള്ളുമ്പോള്‍ താന്‍ അവരില്‍ ഏകസ്വരൂപനായി അഥവാ നിഷ്കളങ്കസ്വരൂപനായി കാണായ് വരും. അതിനാല്‍ തന്നെ നോക്കി അവര്‍ തന്നെ സ്തുതിക്കുന്നു. അഥവാ നാമസങ്കീര്‍ത്തനമായി വര്‍ത്തിക്കുന്നു. അപ്പോള്‍ താന്‍ തന്നെത്താന്‍ സ്തൂതിക്കപ്പെട്ടവനായിരിക്കയാല് അവര്‍ തന്നെ സ്തുതിക്കുന്നു. ഈ പിടിയില്‍ താന്‍ അവരിലും അവര്‍ തന്നിലും ഏകോപിപ്പിച്ചു കൊള്ളുന്നത് ഈശ്വരനും തന്റെ സ്വയംപ്രകാശവുമായിത്തീരുന്നു.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: