മൃഗങ്ങള്‍ സസ്യം തിന്നുന്നു. മനുഷ്യര്‍ മൃഗങ്ങളെ തിന്നുന്നു, എന്നുമാത്രമോ, കഷ്ടാല്‍ കഷ്ടതരം, മനുഷ്യന് മനുഷ്യരെത്തന്നെ തിന്നുന്നു; തന്നിലെളിയത് തനിക്കിര, ഇതു സര്‍വ്വത്ര നടന്നുകൊണ്ടിരിക്കുന്നു. ഇതും മായയാകുന്നു. ഇതിന് പരിഹാരമെന്ത്? നിത്യവും പല സമാധാനങ്ങളും കേള്‍ക്കുന്നുണ്ട്; എല്ലാം ഒടുവില്‍ ശുഭമാകുമെന്ന് പറയുന്നു. അതങ്ങനെ ആകുമെന്നുതന്നെ വിചാരിക്കുക, എന്നാല്‍ നന്മ വരുത്തുന്നത് പൈശാചികമായിട്ട് വേണമോ? നല്ല വഴിയേതന്നെ നന്മ വരുത്തിക്കൂടേ? ഈ പൈശാചികമാര്ഗങ്ങളില്ക്കൂടി പോകണമോ? ഇന്നുള്ള മനുഷ്യരുടെ സന്താനങ്ങള്‍ സുഖികളാകുമത്രേ! എന്നാല്‍ ഇന്ന് ഈ കഷ്ടപ്പാടുകളെല്ലാം എന്തിന്? ആ പറയുന്നത് ഒരു സമാധാനമല്ല. ഇതും മായയാകുന്നു. പിന്നെയും പറയുന്നു, പരിണാമക്രമത്തില്‍ തിന്മ തള്ളിനീക്കപ്പെടുകയും നിരന്തരം തള്ളിനീക്കപ്പെട്ട തിന്മ നിശ്ശേഷമകന്ന് അവസാനം നന്മമാത്രം ലോകത്തില്‍ ശേഷിക്കുകയും ചെയ്യുമെന്ന്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: