ഈശ്വരന് എന്തും ചെയ്യാന്‍ കഴിയും. അവിടുത്തെ തൃക്കൈയില്‍ എല്ലാ ശക്തിയുമുണ്ട്. എന്റെ ശക്തികള്‍ എന്നില്‍ കുറച്ചുനേരം നിലനിന്നിട്ട് മാഞ്ഞുപോകുന്നവയല്ല. ഇന്ദ്രജാലമിദം – ഇവയെല്ലാം ദിവ്യേച്ഛയുടെ പ്രത്യക്ഷമായ കൗശലങ്ങളാണ്. എന്റെ ശരീരം മേറ്റ്ല്ലാ ശരീരങ്ങളെയും പോലെ താല്‍ക്കാലിക വസതിയാണ്.
എന്നാല്‍ എന്റെ ശക്തി അനശ്വരമാണ്, സര്‍വവ്യാപകമാണ്, അനന്തമാണ്. ഈ ശരീരം സ്വീകരിച്ചിട്ടുള്ളത് ഒരു ലക്ഷ്യം നിറവേറ്റാനാണ്. ധര്‍മസ്ഥാപനത്തിനും ധര്മ്മാനുശാസനത്തിനും. ആ ലക്ഷ്യം നേടിക്കഴിയുമ്പോള്‍ ഈ ശരീരവും ജലത്തിലെ കുമിളപോലെ അപ്രത്യക്ഷമാകും.ഗോവയില്‍വച്ച് വളരെ ഗൗരവമുള്ള ഒരു രോഗം ഈ ശരീരത്തിലുണ്ടായി, ഇതറിഞ്ഞപ്പോള്‍ എന്നോട് ഭക്തിയുള്ള ധാരാളംപേര്‍ ഉല്‍ക്കണ്ഠയില്‍ മുങ്ങി. രോഗത്തിന് ഈ ശരീരത്തെ ബാധിക്കാനാവില്ല. ഇതിനെ സമീപിക്കാനാവില്ല. അതുവരുന്നെങ്കിലത് ക്ഷണികമായ അവസ്ഥയാകുന്നു. അത് മറ്റുള്ളവരുടെയുമാകുന്നു; അത് എന്നിലേക്ക് വരുന്നു. വന്നപോലെ പോകുന്നു!
അതുവരുമ്പോള്‍ ഈ ശരീരം രോഗമുള്ളതായി കാണുന്നു! എന്നാല്‍ എനിക്കതുമായി യാതൊരു ബന്ധവുമില്ല. ഒരു രോഗാവസ്ഥയുമില്ല. അങ്ങനെയുള്ള കാര്യമുണ്ടാകുമ്പോള്‍ ധാരാളം ആള്ക്കാര് രോഗത്തെ നേരിടുന്ന മാര്‍ഗത്തെപ്പറ്റി എന്നോട് നിര്‍ദ്ദേശിക്കാന്‍ പോലും ധൈര്യം കാണിക്കുന്നു.
അവര്‍ എന്നോട് പറയും ‘എന്തിന് സ്വാമി! മറ്റൊരാളുടെ രോഗം അവിടുത്തേക്ക് വരാനെന്തിനാണനുവദിക്കുന്നത്? അയാള്‍ അതില്‍ ക്ലേശിക്കുന്നെങ്കില് ഒരാള്‍മാത്രമേ ക്ലേശിക്കുന്നുള്ളൂ. എന്നാല്‍ സ്വാമിയില്‍ വരാന്‍ അനുവദിക്കുമ്പോള്‍ ലക്ഷക്കണക്കിനാള്‍ക്കാര്‍ ദുഃഖിക്കുന്നു? സ്വാമി, അതവന് വിട്ടുകൊടുക്കൂ.’
ഈ ശരീരം ക്ലേശിക്കുമ്പോള്‍, ഒരുമിച്ച് സഹായിക്കുകയെന്നത് ഭക്തരുടെ സ്വഭാവമാണ്. ധര്‍മമാണ്. എന്നാല്‍ ഞാന്‍ എന്റെ ധര്‍മം പിന്തുടരണം. എന്നില്‍ ശരണാഗതരായവരുടെ കഷ്്ടപ്പാടുകള്‍ ഞാന്‍ തന്നെ ഏറ്റെടുക്കേണ്ടത് എന്റെ ധര്‍മമാണ്. ഞാനെന്റെ ധര്‍മം ചെയ്യുന്നു. നിങ്ങളുടേത് നിങ്ങളും. എന്നാല്‍ സത്യത്തിന്റെ മുഖത്ത് സമര്‍ത്ഥമായി നോക്കുമ്പോള്‍, എനിക്ക് യാതനകളില്ലെന്ന് അറിയും. മാത്രമല്ല നിങ്ങള്‍ക്കും ദുഃഖിക്കുന്നതിനവകാശമില്ല. മുഴുവന്‍ വസ്തുതകളും സ്നേഹലീലയാണ്. ഇത് ഞാനേറ്റെടുത്തത് സ്നേഹത്തിന്റെ പരിഗണനകൊണ്ടാണ്. അതുകൊണ്ട് എനിക്ക് വേദനയോ ദുഃഖമോ ഇല്ല. സ്നേഹകാരണത്താല് നിങ്ങള്‍ ദുഃഖിക്കുന്നു.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: