വേദനകളും മരണവുമെല്ലാം, ‘ഞാന്‍’ എന്ന ആ മനസ്സിന് മാത്രം ഉള്ളവയാണെന്നും, ഇന്ദ്രിയഭോഗ്യപദാര്ത്ഥങ്ങള്ക്ക് മോഹവികാരാദികളായ എരിയുന്ന വിഷം കുത്തിവയ്ക്കാന്‍ കഴിയുന്നത് മനസ്സ് അതിന്നനുകൂലമായി വര്‍ത്തിക്കുമ്പോള്‍ മാത്രമാണെന്നുള്ള നിഗമനത്തെ ഒരിക്കലെങ്കിലും നാം സ്വീകരിച്ചാല്‍ ജീവിതമാകുന്ന അര്ബ്ബുദരോഗത്തിനുള്ള സിദ്ധൗഷധം നേടിക്കഴിഞ്ഞിരിക്കുന്നു. ജാഗ്രത്തിലെ ഈ ലോകവും അതിന്റെ വശ്യപ്രഭാവങ്ങളും ശാശ്വതസത്യങ്ങളാണെങ്കില് – ഒരു വ്യക്തിയില്‍ അവ ഉത്തേജിപ്പിക്കുന്ന ഫലങ്ങള്‍ അഖണ്ഡവും യഥാര്‍ത്ഥവുമാണെങ്കില്‍ – ഗാഢസുഷുപ്തവ്യവ്ഥയിലും അവയുടെ സാന്നിധ്യത്തിന്റെ ഒരു നേരിയ ‘മിന്നലാട്ട’ മെങ്കിലും നമുക്ക് കിട്ടേണ്ടിയിരുന്നില്ലേ? എന്നാല്‍ ഒരുത്തനെ ങ്കിലും തന്റെ ഗാഢനിദ്രയില്‍ സ്വാസ്ഥമോ സമാധാനമോ ഉണ്ടായിരുന്നിട്ടില്ലെന്ന് ആവലാതിപ്പെട്ടതായറിവില്ല. കാരണം അവന്റെ ‘പന്തയക്കുതിര’ തലേന്ന് വൈകുന്നേരം തന്നെ കാലൊടിഞ്ഞ് കിടപ്പിലായിക്കഴിഞ്ഞിരുന്നു. അവന് എന്തെങ്കിലും അസ്വാസ്ഥ്യം അവന്റെ കിടക്കയില്‍ അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍, അതിന്നര്‍ത്ഥം അവന് ഗാഢനിദ്ര ലഭിച്ചിരുന്നിട്ടില്ലെന്ന് മാത്രമായിരിക്കും. കാരണം, വേദനയ്ക്കോ ദുഃഖത്തിനോ ഒന്നും സുഷുപ്തിയുടെ ശാലയിലേക്ക് പ്രവേശനം തന്നെ കിട്ടുകയില്ല.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: