രാജ്യം നഷ്ടപ്പെട്ട് കാട്ടില്‍ പോകേണ്ടിവന്നപ്പോള്‍ കാണിച്ച അതേ സമചിത്തത യുദ്ധത്തില്‍ അവിടുന്ന് എതിരാളിയുടെ കുതിരകളെ എയ്തുവീഴ്ത്തി, തേരു തകര്‍ത്ത്, രാവണനെ നിരായുധനാക്കി. ജീവന് നഷ്ടപ്പെടുമെന്ന നിലയില്‍ രാമന്റെ അസ്ത്രം നെഞ്ചുപിളര്ക്കുന്നതും പ്രതീക്ഷിച്ച് നിസഹായനായിനിന്ന രാവണന് കൂരമ്പുകള്‍ക്ക് പകരം രാമന്റെ ശാന്തസ്വരമാണ് കേള്‍ക്കുന്നത്. “രാവണാ, നീയിപ്പോള്‍ നിരായുധനാണ്. എനിക്ക് നിന്നെ നിഷ്പ്രയാസം വധിക്കാന്‍ സാധിക്കും. എന്നാല്‍ നിരായുധനും നിസഹായനുമായ ശത്രുവിനെ വധിക്കുന്നത് യുദ്ധനീതിയല്ല. അതുകൊണ്ട് നീ അരമനയിലേക്ക് മടങ്ങി മുറിവുകളില്‍ മരുന്നു പുരട്ടുക. നാളെ പടച്ചട്ടയും ആയുധവുണിഞ്ഞ് വന്നാല്‍ യുദ്ധക്കളത്തില്‍ നമുക്ക് വീണ്ടും സന്ധിക്കാം. ശ്രീരാമന്റെ മഹത്വം നോക്കുക. രാവണന് തന്റെ പ്രയിപത്നിയെ അന്യായമായി അപഹരിച്ചിട്ടും അയാളെ യുദ്ധത്തില്‍ വധിക്കാന്‍ കിട്ടിയ അവസരം ഉപയോഗിക്കാതെ ധര്മത്തില് അടിയുറച്ചുനിന്ന് അനുകമ്പയോടെ സംസാരിക്കാന്‍ എത്രപേര്‍ക്ക് കഴിയും? അതിനെയാണ് പ്രതികരണമെന്ന് പറയുന്നത്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: