നിങ്ങളുടെ ഒരേ ഒരു മകന് അവന്റെ ശിശുസഹജമായ കൊഞ്ചലുമായി വന്ന് നിങ്ങള്‍ തിടുക്കമേറിയ ഒരു പ്രവൃത്തിയില്‍ ആകണ്ഠം മുഴുകിയിരിക്കവെ നിങ്ങളെ ശല്യപ്പെടുത്തുകയാണെങ്കില്‍, ഇരുപതാമത്തെ ‘ലഡ്ഡു’ തിന്നുമ്പോഴത്തെപോലുള്ള അസഹ്യതയാണ് ആ അരുമക്കുഞ്ഞ് നിങ്ങളില്‍ ഉണ്ടാക്കുക. വര്‍ഷകാലത്ത് സുഖമായി തോന്നിയ ഒന്ന് വേനല്‍ക്കാലത്ത് ഒരു ദുഃസഹഭാരമായിരിക്കും. ചെറുപ്പത്തില്‍ സന്തോഷമായി തോന്നിയത് വാര്‍ധക്യത്തില്‍ ദുഃഖമായിരിക്കും. കോപാകുലനായിരുന്നപ്പോള് നിങ്ങള്‍ക്കേറ്റവും ഉചിതങ്ങളായി തോന്നിയ അതേ കര്‍മങ്ങളെപ്പറ്റി സാധാരണ സന്ദര്‍ഭങ്ങളില്‍ ചിന്തിക്കുന്നതുപോലും ഒരു ലജ്ജയായി നിങ്ങള്‍ക്ക് തോന്നാം. ഓരോ മാന്യപൗരന്റെയും ഒഴിച്ചുകൂടാത്ത കടമയായി യുദ്ധകാലസാഹിത്യം വാഴ്ത്തിയ അതേ കര്‍മങ്ങളെ നാഗരികത്ത്വത്തിന് തന്നെ ഒരപമാനമായും മനുഷ്യന്റെ അന്തസിന് ഒരു തീരാക്കളങ്കമായും സമാധാനകാലസാഹിത്യം അപലപിക്കുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: