അമ്മ തന്റെ ശിശുവിനെ വളരെ വാത്സല്യത്തോടെ വളര്‍ത്തുന്നു. അമ്മയുടെ ജീവനും പ്രാണനുമെല്ലാം ആ ശിശുവില്‍ തന്നെ. അത് വളര്‍ന്ന് മുതിര്‍ന്ന മനുഷ്യനാകുന്നു. അപ്പോഴേക്കും പക്ഷേ മൃഗപ്രായനും ദുര്വൃത്തനുമാകുന്നു; അമ്മയെ നിത്യവും അടിക്കും. തൊഴിക്കും, എന്നിട്ടും മാതൃഹൃദയം അവനോട് ദൃഢബദ്ധമായിരിക്കുന്നു. അതിനെപ്പറ്റി ആലോചിക്കുമ്പോള്‍ മാതൃവാത്സല്യം എന്നുപേര് കൊടുത്ത് അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു. അത് വാത്സല്യമല്ല. തന്റെ ഞരമ്പുകളെ ബാധിച്ച, തനിക്ക് വിട്ടൊഴിക്കാന്‍ കഴിയാത്ത എന്തോ ഒന്നാണെന്ന് അമ്മ തെല്ലും അറിയുന്നില്ല. എത്ര മിനക്കെട്ടാലും വേണ്ടില്ല. തന്നെ കുടുക്കിയിരിക്കുന്ന ആ കെട്ട് കുടഞ്ഞുകളയാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇതും മായയാകുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: