താനൊരു പിശാചിന്റെ ചൊല്പ്പടിയില് വീണുപോകുകയാണെന്നറിയാതെ, ഈ ദ്വന്ദ്വങ്ങളുടെ വരുതിയില്‍പ്പെട്ട്, പ്രഹരിക്കുന്ന കരങ്ങളെത്തന്നെ ഏതാണ്ട് നക്കിയും, കരഞ്ഞും ദുഃഖിച്ചും കഴിയുന്ന പ്രാപഞ്ചികന്‍ നിസ്സഹായനും ദുഃഖിതയുമായ ഒരു സംസാരിയായി, പോരാട്ടങ്ങളും നിരാശകളും നിറഞ്ഞ ജീവിതത്തിലൂടെ നുഴഞ്ഞിഴഞ്ഞു ക്ലേശിക്കുകയാണ്.
ഭോക്താവ് ഭോഗ്യവസ്തുക്കളുമായി ബന്ധപ്പെട്ടപ്പോള്‍, ആ പോര്വിളികള്ക്കനുസൃതമായി പ്രതികരണങ്ങള്‍ ഭോക്താവിലുണ്ടാവുകയും തത്ഫലമായി വ്യത്യസ്താനുഭവങ്ങളെ അത് ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നുവെന്നത് ഏവര്‍ക്കും അറിവുള്ള ഒരു സാമാന്യ ന്യായമാണല്ലോ. ഭോക്താവിന്റെ മനോഭാവങ്ങള്‍ക്കും പരിതോവസ്ഥകള്‍ക്കും അനുസരിച്ച് ഭോഗ്യവസ്തുക്കള്‍ അണക്കുന്ന അനുഭവങ്ങളും തുലോം വ്യത്യസ്തങ്ങളായിരിക്കുമെന്നത് പ്രത്യക്ഷമാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: