അന്നപാനങ്ങള്‍ സുഭിക്ഷമായുള്ളവന് ലോകം സുഖമയം! ദുഃഖത്തെപ്പറ്റി മിണ്ടുകയേ ഇല്ല. അതയാള്‍ക്ക് ഭയങ്കരം. ലോകത്തിലെ കഷ്ടാരിഷ്ടങ്ങളെപ്പറ്റിയൊന്നും അയാളോട് പറയേണ്ട. എല്ലാം ക്ഷേമമായിരിക്കുന്നു എന്നുപറയുക.
അയാള്‍ അത് ശരിവയ്ക്കും. ”ക്ഷേമം തന്നെ, കണ്ടില്ലേ, നല്ല വീട്, ദാരിദ്ര്യഭയമില്ല. ശൈത്യബാധയില്ല, എല്ലാം സുഖമായിരിക്കുന്നു. അന്യന്റെ കഷ്ടപ്പാടുകളുടെ കൊടിയ കഥകളൊന്നും എനിക്ക് കേള്‍ക്കേണ്ട.” എന്നയാള്‍ പറയും.
അങ്ങേപ്പുറത്താകട്ടെ തണുപ്പും പട്ടിണിയും കൊണ്ട് ആളുകള്‍ മരിക്കുന്നു. അവിടെ ചെന്ന് ‘എല്ലാം ക്ഷേമമായിരിക്കുന്നു’ എന്നുപറഞ്ഞാല്‍ അവരത് കേള്‍ക്കില്ല. അവര്‍ ദുഃഖമനുഭവിച്ചുകൊണ്ടിരിക്കെ അന്യന് സുഖിയായിരിക്കണമെന്ന് അവരെങ്ങനെ വിചാരിക്കും? ഇങ്ങനെ സുഖഭാവനയ്ക്കും ദുഃഖഭാവനയ്ക്കും മദ്ധ്യേ നാം കിടന്നാടുകയാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: