നാമായി കാണപ്പെടുന്ന ആത്മസ്വരൂപവും ആ വസ്തു ബന്ധിച്ചിരിക്കുന്ന ഈ മണ്ശരീരവും അതിനെ ഉല്‍പ്പാദിപ്പിച്ചും രക്ഷിച്ചും വരുന്ന ഈ ദൃശ്യലോകവും ഒന്നുപെട്ട് ചേര്‍ന്ന അവസ്ഥയാണ് യുക്തി എന്നുപറയുന്നത്. അപ്പോള്‍ ഈ ശ്രുതിയാകുന്ന അറിവില്‍ക്കൂടി പ്രകൃതിയാകുന്ന കര്മമൊടുക്കി കിട്ടുന്നതാണ് അനുഭവസ്ഥത. ഇത് തികച്ചും, ശ്രുതി തന്നത്താനുള്ള അറിവായിട്ടും ആയതിനനുസരിച്ചുള്ള കര്മമായിട്ടും, അനുഭവം ഈ അറിവും കര്‍മവും ഒടുക്കിക്കഴിഞ്ഞാല്‍ ലഭ്യമാകുന്ന മോക്ഷസിദ്ധിയുമാകുന്നു. യാഥാര്‍ത്ഥ്യം ഇങ്ങനെയാണെന്ന് നാം ഭാഗ്യവശാല്‍ അറിയാന്‍ സാധിച്ചാല്‍ അതുതന്നെ സൗഭാഗ്യം. അല്ലെങ്കില്‍ നിത്യാനന്ദം. അതുകൊണ്ട് ധര്മത്തിന് രൂപം കല്‍പ്പിക്കുന്നതിന് ഈശ്വരനെയൊഴിച്ച് ആരും തന്നെയല്ല.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: