കോട്ടയം: സോളാര്‍ അഴിമതിയില്‍ കുരുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഴിമതിയിലെ പ്രതിയുമായ സരിത എസ്.നായര്‍ക്ക് വഴിവിട്ട് സഹായം ചെയ്തുകൊടുത്ത ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രകടനവും കോലവും കത്തിച്ചു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ രാജിവച്ച് കേരളജനതയോട് മാപ്പ് പറയണമെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി പറഞ്ഞു.
ജനാധിപത്യ സമരത്തെ അടിച്ചമര്തതാന് നോക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരും തിരുവഞ്ചൂരിന്റെ പോലീസുകാരും ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭഷ് പറഞ്ഞു.
കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് നേതൃത്വം കൊടുത്ത തിരുനക്കരയില്‍ നിന്നുമാരംഭിച്ച പ്രകടനത്തില്‍ പി.ജെ.ഹരികുമാര്‍, വി.പി.മുകേഷ്, കെ.യു.ശാന്തകുമാര്‍, ബിന്ദു കെ.വാര്യര്‍, എസ്.രതീഷ്, ഡി.എല്‍.ഗോപി, നാസര്‍ റാവുത്തര്‍, ടി.ആര്.സുഗുണന്, ഷാജി തൈച്ചിറ, കെ.എല്‍.സജീവന്, രാജേഷ് ചെറിയമഠം, എന്‍.എസ്.രമേശ്, ശരത്കുമാര്, മുരളീകൃഷ്ണന്, ഗോപന്, അനീഷ് കല്ലേലില്‍, റോയി കെ.തോമസ്, ജി.കെ.ഹരി, കൃഷ്ണന്‍കുട്ടി, പി.ടി.മധു, ആര്.രാജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: