ആരുടെ മനസ്സിലൂടെ വേദങ്ങള്‍ ആവിര്‍ഭവിച്ചുവോ, ആ ഋഷിമാര്‍ തത്ത്വാന്വേഷണത്തിലും തത്ത്വദര്‍ശനത്തിലും ബദ്ധശ്രദ്ധരായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ടല്ലോ. തത്ത്വങ്ങളെ വിസ്മരിക്കാനോ അതിനുവേണ്ടി കാക്കാനോ അവര്‍ക്ക് സമയമുണ്ടായിരുന്നില്ല. അവര്‍ക്ക് വസ്തുതകളുടെ ഹൃദയത്തിലേക്ക് ആണ്ടുപോകേണ്ടിയിരുന്നു. അപ്പുറത്തെന്തോ ഒന്ന് അവരെ വിളിക്കുന്നതുപോലെയായിരുന്നു. അവര്‍ക്ക് നിന്ന് താമസിക്കാന്‍ കഴിവുണ്ടായില്ല. അതുകൊണ്ട്, അവര്‍ വിഷയങ്ങളെ വിസ്തരിച്ചു വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്ത്തന്നെയും പലപ്പോഴും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് ഉപനിഷത്തുകളില്‍ കാണാം. അവ ഇന്നത്തെ പ്രകൃതിശാസ്ത്രവിഷയങ്ങളാണ്.
മൂലതത്വങ്ങളെസംബന്ധിച്ച് ഋഷിമാരുടെ ദൃഷ്ടി ശരിയാണ്. ഒരുദാഹരണം പറയാം. ആകാശം എന്നൊരു പദാര്‍ത്ഥമുണ്ടെന്ന് ആധുനികപ്രകൃതിശാസ്ത്രം ഈയിടെയാണ് കണ്ടുപിടിച്ചത്. ഈ ശാസ്ത്രദര്ശനത്തേക്കാള് കുറേക്കൂടി വിപുലവും വ്യക്തവുമായ രൂപത്തില്‍ അതിന്റെ തത്ത്വം മാത്രം ഞങ്ങളുടെ പ്രാചീനസാഹിത്യത്തിലുണ്ട്. ആ തത്ത്വപ്രപഞ്ചവിഷയത്തില് (അത് ഈ ജഗത്തില്‍ ഏതെല്ലാം വിധത്തില്‍ പ്രകാശിക്കുന്നു എന്ന് തെളിയിക്കാനുള്ള പരിശ്രമങ്ങളില്‍) അവര്‍ക്ക് പല തെറ്റുകളും വന്നിട്ടുണ്ട്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: