ഗുവഹാതി: ഭക്ഷ്യ സുരക്ഷാ ബില്ല് വളരെ പെട്ടെന്ന് പാസാക്കാന്‍ യു.പി.എ സര്‍ക്കാര്‍ ശ്രമിക്കുന്നതിനു പിന്നില്‍ രാഷ്‌ട്രീയതന്ത്രമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബില്ല് പാസാക്കാനാണ് യു.പി.എ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് നിയമം നിലവില്‍ വരുത്താനാണ് അവര്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് വളരെ അടുത്തിരിക്കുകയാണ്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഭക്ഷ്യസുരക്ഷാ ബില്ല് അതിലൊന്നാണ്.
ബില്ലില്‍ ചില പോരായ്മകളുണ്ട്, നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് അതില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിനാല്‍ വിഷയം സംബന്ധിച്ച് ചര്‍ച്ച വേണമെന്നാണ് തങ്ങളുടെ തീരുമാനം. രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത് 1991 പോലൊരു കാലഘട്ടത്തിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1991ല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വര്‍ണം ലോക ബാങ്കില്‍ ഈടു വച്ചിരുന്നു. സാമ്പത്തിക മേഖല കൈകാര്യം ചെയ്യുന്നതിലെ യുപിഐ സര്‍ക്കാരിന്റെ വീഴ്‌ച്ചയെ വിമര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര വളര്‍ച്ചയില്‍ അഞ്ച് ശതമാനം ഇടിവാണ് വന്നിരിക്കുന്നത്. ഡോളാറുമായി തട്ടിക്കുമ്പോള്‍ രൂപയുടെ മൂല്യം വളരെ കുറഞ്ഞിരിക്കുന്നു. ഇതുമൂലം വിദേശ നിഷേപകകര്‍ ഇന്ത്യയില്‍ പണം നിഷേപിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും അവര്‍ ഇപ്പോള്‍ വിദേശത്തു തന്നെ പണം നിഷേപിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രൂപയുടെ മൂല്യത്തില്‍ വന്ന തകര്‍ച്ച സാധരണയായി കയറ്റു വര്‍ധനവ് വരുത്താറുണ്ട് പക്ഷെ ഇവിടെ അതും സംഭവിക്കുന്നില്ല. എന്നാല്‍ ഇറക്കുമതിയില്‍ വന്ന വര്‍ധനവ് സാമ്പത്തിക മേഖലയെ സമ്മര്‍ദ്ദത്തിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: