കുറവിലങ്ങാട്: എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തിന് സമീപം മംഗലതാഴത്ത് റോഡരികില്‍ 2012 ഫെബ്രുവരി 13ന് ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ നിലയില്‍ കാണപ്പെട്ട വയല മുണ്ടു പ്ലാക്കല്‍ സുകുമാരന്‍ ശാന്തിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന് പകരം കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് വിശ്വകര്‍മ്മസഭ മീനച്ചില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.ജി അനില്‍കുമാര്‍ ആറുകാക്കല്‍ ആവശ്യപ്പെട്ടു. സുകുമാരന്റെ മരണം സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും, കാണിച്ച് 2013 ഏപ്രില്‍ 3ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തകളെ തുടര്‍ന്ന് മീനച്ചില്‍ താലൂക്ക് യൂണിയന് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നീവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. നിവേദനം പരിഗണിച്ച സര്‍ക്കാര്‍ പിറവം സിഐ ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം ആരംഭിക്കുകയും, അന്വേഷണ സംഘം ആവശ്യപ്പെട്ടത് അനുസരിച്ച് ഹാജരായ താലൂക്ക് യൂണിയന് പ്രസിഡന്റ് കെ ജി അനില്‍കുമാര്‍ അന്വേഷണ സംഘത്തിന് നല്കിയ മൊഴിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ സുകുമാരന്റെ ബന്ധുക്കള്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. 2012 ഫെബ്രുവരി 12ന് ഏറ്റുമാനൂര്‍ പേരുരുള്ള വീട്ടില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് കാര്മ്മികത്വത്തിന് പോയ സുകുമാരന്‍ കിലോമീറ്ററുകളകലെയുള്ള കൂത്താട്ടുകുളത്ത് എത്തിയതും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങി ശ്വാസം മുട്ടി മരിച്ചതാകാമെന്ന നിഗമനവും ലോക്കല്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ അജ്ഞാത വാഹനം ഇടിച്ച് മരണം സംഭവിച്ചതുമാകാമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ദുരുഹത വര്‍ദ്ധിപ്പിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലായെന്നും വിശ്വകര്‍മ്മസഭ മീനച്ചില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് നല്‍കിയമൊഴിയില്‍ പറയുന്നു.
പ്രത്യേക അന്വേഷണ സംഘം അന്‍പതോളം പേരെ ചോദ്യം ചെയ്തുകഴിഞ്ഞു. വിശ്വകര്‍മ്മസഭയുടെ ആവശ്യപ്പെട്ടതനുസരിച്ച് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം കൈമാറന്‍ സാധ്യത തെളിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: