കോട്ടയം: വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡിലെ പ്രശ്നം ഇന്നും തീരുമാനമായില്ല. നാളെ വൈകിട്ട് വീണ്ടും ചര്‍ച്ച നടത്തും. വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ് വിജയപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അടച്ച് പൂട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചിട്ട് പത്ത് ദിവസം കഴിഞ്ഞു. ഇതോടെ നഗരത്തില്‍ കുമിഞ്ഞുകൂടിയ മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഇന്നലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജില്ലാ കളക്ടര്‍, നഗരസഭാ അധികൃതര്‍, വിജയപുരം പഞ്ചായത്ത് അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇന്ന് വൈകുന്നേരം വീണ്ടും ചര്‍ച്ച നടത്തുമെന്നും പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. യാതൊരു കാരണവശാലും നഗരത്തിലെ മാലിന്യം വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡില്‍ നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നുള്ള ഉറച്ച നിലപാടിലാണ് സമരസമിതി. ഇതോടെ നഗരസഭ പ്രതിസ ന്ധിയിലാവുകയായിരുന്നു. പ്രശ്നം സര്‍ക്കാര്‍ ഇടപ്പെട്ട് നഗരസഭയുടെ നിലപാട്.
നഗരസഭയുമായി യാതൊരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് വിജയപുരം പഞ്ചായത്തിന്റെ ഉറച്ച നിലപാടിനെ തുടര്‍ന്നാണ് മന്ത്രിയും ജില്ലാ കളക്ടറും അടങ്ങുന്ന സംഘം പഞ്ചായത്തുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്. 2014ഓടെ നഗരത്തിലെ മാലിന്യം ഉറവിട സംസ്കരണത്തിലൂടെ സംസ്കരിക്കാന്‍ കഴിയുമെന്നാണ് നഗരസഭ പറയുന്നത്. ഇതിനായി ആയിരത്തോളം ബയോഗ്യാസ് പ്ലാന്റ് തയ്യാറാക്കി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: