കോട്ടയം: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ കുടുങ്ങിയ ശിവഗിരിമഠത്തിലെ സന്യാസിമാരുള്‍പ്പെടെയുള്ള മലയാളികളെ സംരക്ഷിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ വിശ്വഹിന്ദുപരിക്ഷത്ത് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ശിവഗിരിമഠം ധര്‍മ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ഗുരുപ്രസാദ്. മുന്‍ ട്രഷറര്‍ സ്വാമി വിശാലനന്ദ എന്നിവരുടെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടകസംഘം ഒരാഴ്ചയില്‍ അധികമായി ശബരിനാഥില്‍ അപകടാവസ്ഥയില്‍ കഴിയുമ്പോള്‍ അവര്‍ക്ക് വേണ്ടി ചെറുവിരല്‍ അനക്കാന്‍പോലും കേരള സര്‍ക്കാര്‍ തയ്യാറായില്ല.
കേസില്‍ പ്രതിയായ മദനിയെ മോചിപ്പിക്കണമെന്ന് ഐക്യകഠേനേ പ്രമേയം പാസ്സാക്കിയ കേരള നിയമസഭ ഈ സന്യാസിമാര്ക്കുവേണ്ടി ശബ്ദിക്കാന്‍ തയ്യാറായില്ല. കേന്ദ്രത്തില്‍ മലയാളിയായ പ്രതിരോധമന്ത്രി ഉള്‍പ്പെടെ 8 കേന്ദ്രമന്ത്രിമാരും ഉണ്ടായിട്ടും സന്യാസിമാരെ സംരക്ഷിക്കുവാന്‍ ഒരു നീക്കവും നടത്താത്ത നിലപാട് ഭൂരിപക്ഷ വിരുദ്ധ മനോഭാവത്തിന്റെ ഉദാഹരണമാണെന്ന് വിഎച്ച്പി കോട്ടയം ജില്ലാകമ്മറ്റി കുറ്റപ്പെടുത്തു. യോഗത്തില്‍ വിഎച്ച്പി ജില്ലാ പ്രസിഡന്റ് കെ.പി. ബാലചന്ദ്രന്‍പിള്ള, വിഭാഗ് സെക്രട്ടറി കെ.എസ്. ഓമനക്കുട്ടന്, ജില്ലാ സെക്രട്ടറി എം.പി. രമേശന്, ധര്‍മ്മ പ്രസാര്‍ പ്രമുഖ് കുമ്മനം രവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: