കോട്ടയം: വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ് ഇന്ന് തുറന്ന് മാലിന്യം നിക്ഷേപിക്കുമെന്ന് നഗരസഭ അദ്ധ്യക്ഷന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. സമരക്കാരുമായി സംസാരിക്കാന്‍ എഡിഎമ്മിനെ ജില്ലാകളക്ടര്‍ ചുമതലപ്പെടുത്തിയതായും യോഗത്തില്‍ അദ്ധ്യക്ഷന്‍ എം.പി. സന്തോഷ്കുമാര്‍ പറഞ്ഞു.
ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗം മാലിന്യപ്രശ്നത്തിലും സ്ഥിരം സമിതിയോഗത്തിലെ ചായകുടിയുടെ കണക്കിലും പെട്ടു നട്ടം തിരിഞ്ഞു. ഗൗരവകരമായ ഒരു ചര്‍ച്ചയും നടന്നില്ല. നഗരത്തില്‍ കുമിഞ്ഞുകൂടുന്ന മാലിന്യം പ്രശ്നം അത്ര ഗൗരവമായ ചര്‍ച്ച ചെയ്യുപ്പെട്ടുമില്ല. പൊതുമരാമത്ത് സ്ഥിരം സമിതിയോഗം ചേരാറില്ലെന്ന് ഒരു അംഗം പരാതി പറഞ്ഞു. പരാതി അദ്ധ്യക്ഷന്‍ കേട്ടതായി ഭാവിച്ചുമില്ല. നഗരത്തിലെ മാലിന്യം വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡില്‍ തള്ളാതെ ഉറവിടമാലിന്യ സംസ്കാരണം വഴി നീക്കം ചെയ്യുമെന്നും 2014 ഡിംസബറോടെ നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുമെന്നും എം.പി. സന്തോഷ്കുമാര്‍ യോഗത്തെ അറിയിച്ചു. നാട്ടകം ഭാഗത്ത് വെറുതെ കിടക്കുന്ന നഗരസഭയുടെ സ്ഥലത്ത് മാലിന്യം തള്ളി ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കണമെന്ന ബി. ഗോപകുമാറിന്റെ അഭിപ്രായത്തെ നാട്ടകം ഭാഗത്തുള്ള അംഗങ്ങള്‍ എതിര്‍ത്തു. ബയോഗ്യാസ് പ്ലാന്റിന് പണം അടച്ച ഗുണഭോക്താക്കള്‍ക്ക് പ്ലാന്റ് എന്ന് ലഭിക്കുമെന്ന് അംഗങ്ങള്‍ അംഗങ്ങള്‍ ചോദിച്ചു.
പണം അടച്ചാവര് തങ്ങളുടെ വീട്ടുമുറ്റത്തുനിന്നും മാറുന്നില്ലെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. 3 മാസത്തിനകം പ്ലാന്റ് നല്‍കുമെന്ന് അദ്ധ്യക്ഷന്‍ അറിയിച്ചു. പ്ലാന്റ് തയ്യാറാക്കുന്ന റെയ്ക്കോയ്ക്ക് നല്കിയി ലിസ്റ്റില്‍ പണം അടച്ച പലരും ഉള്‍പ്പെട്ടിട്ടില്ലെന്നും മിക്ക അംഗങ്ങളും പരാതി പറഞ്ഞു. ആയിരം ബയോഗ്യാസ് പ്ലാന്റാണ് ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: