ചങ്ങനാശേരി: തൃക്കൊടിത്താനത്ത് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കോട്ടാങ്ങല്‍ സ്വദേശികളായ മൂന്നുപേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞമാസം 20ന് തൃക്കൊടിത്താനത്തുനിന്നുമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കര്‍ണാടകയിലെ ഹോസ്ദുര്‍ എന്ന സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. 22ന് തൃക്കൊടിത്താനം പൊലീസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോട്ടാങ്ങല്‍ പൊടിപ്പാറ നിയാസ് മന്‍സിലില്‍ നായസ്ഖാന്(23) ആണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സഹായികളായ പെരുമ്പെട്ടി ചിരത്തോലില് കബീര്‍(25), ചുങ്കപ്പാറ ഓരത്താല്പ്പാറ ശ്രീജിത്ത്(25) എന്നിവരെയും പൊലീസ് പിടികൂടി.
കഴിഞ്ഞ പതിനാലുവര്‍ഷമായി പെണ്‍കുട്ടിയുടെ പിതാവും മാതാവും പിണിങ്ങി കഴിയുകയായിരുന്നു. മാതാവിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ പിതാവ് വിവാഹം ആലോചിക്കുന്നതിനായി നിയാസിനെ വീട്ടില്‍ കൊണ്ടുവന്നു. പിന്നീട് നിയാസ് പെണ്‍കുട്ടിയെ ഫോണില്‍ നിരന്തരമായി വിളിക്കാറുണ്ടായിരുന്നുവെന്ന് മാതാവ് പരാതിയില്‍ പറയുന്നു. മൂവരെയും ചങ്ങനാശേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: