പാലാ: ഉത്തരാഖണ്ഡിലെ പ്രളയക്കെടുതിയില്‍ ദുരുതമനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായി തിരച്ചെത്തിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചേനത്തെയും അലംഭാവത്തെയും മീനച്ചില്‍ ഹിന്ദുമഹാസംഗമം സമിതി അപലപിച്ചു. ശിവഗിരി മഠത്തിലെ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് അധികാരികളുടെ സഹായ സഹസ്തത്തിനായി യാചിക്കുന്നത്. മുഖ്യമന്ത്രിയും സംസ്ഥാനസര്‍ക്കാരും ഇത് കണ്ടില്ലെന്ന് നടിക്കുകയും ദുരന്തഭൂമിയില്‍ രക്ഷാപ്രവര്ത്തനത്തിനായെത്തിയ ഗുജറാത്തി മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും സര്‍ക്കാരിനെയും അധിക്ഷേപിക്കുകയുമാണ്. ദുരന്തഭൂമിയില്പോലും വിഭാഗീയത കാണുന്ന സര്‍ക്കാരിന്റെ നടപടിയില്‍ പാലായില്‍ ചേര്‍ന്ന യോഗം പ്രതിഷേധിച്ചു. ഡോ.എന്‍.കെ.മഹാദേവന് അദ്ധ്യക്ഷത വഹിച്ചു. ഡോ.എന്‍.കെ.മഹാദേവന് ബിജു കൊല്ലപ്പള്ളി, ഡോ.എസ്.സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: